രാജ്യത്ത് അവശ്യ സാധനങ്ങള്‍ ഉള്‍പ്പടെ വാങ്ങികൂട്ടുന്ന പ്രവണത വര്‍ധിക്കുന്നു.
രാജ്യത്തിന്റെ പലയിടങ്ങളിലും അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ തിരക്ക് കൂട്ടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.
അരി മുതല്‍ പെട്രോളിന്റെ വില വര്‍ധിക്കാനും ഇത് ഇടയാക്കും. കേന്ദ്ര സര്‍ക്കാര്‍ അതീവ ഗൗരവമായാണ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നത്.
ആളുകള്‍ അനാവശ്യ തിടുക്കം കാട്ടേണ്ടതില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. അടിയന്തര സാഹചര്യം നേരിടാന്‍ രാജ്യം സജ്ജമാണെന്നും ഗോതമ്ബ്, അരി, പഞ്ചസാര, ഭക്ഷ്യ എണ്ണ, പെട്രോളിയം എന്നിവ ആവശ്യത്തിന് കരുതിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.
പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിക്കുമോയെന്നതാണ് ഇപ്പോള്‍ ഉയരുന്ന ആശങ്ക. പരിഭ്രാന്തരായി പെട്രോളിയം ഉത്പന്നങ്ങള്‍ വാങ്ങേണ്ട സാഹചര്യം നിലവിലില്ല. പെട്രോളും പാചക വാതകവും രാജ്യത്തിന്റെ എല്ലായിടത്തും ആവശ്യത്തിന് ലഭ്യമാണ്.
പുറത്തുനിന്നുള്ള എല്ലാ വിതരണവും നിലച്ചാലും 70-74 ദിവസം വരെ രാജ്യത്തിന് ആവശ്യമായ പെട്രോളിയം ഉത്പന്നങ്ങള്‍ കരുതിയിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
എണ്ണ കമ്പനികളുടെ പക്കല്‍ 60-64 ദിവസം വരെ ഉപയോഗിക്കാന്‍ പാകത്തില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ സ്റ്റോക്കുണ്ട്. ഇതിന് പുറമെ ഇന്ത്യയുടെ തന്ത്രപരമായ പെട്രോളിയം ശേഖരത്തില്‍ പത്ത് ദിവസത്തോളം ഉപയോഗിക്കാന്‍ പാകത്തിലുള്ള സ്റ്റോക്കും നിലവിലുണ്ട്.
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിടിഞ്ഞതോടെ ഇന്ത്യന്‍ എണ്ണക്കമ്ബനികള്‍ വന്‍തോതില്‍ ക്രൂഡ് ഓയില്‍ വാങ്ങി സ്റ്റോക്ക് ചെയ്തിരുന്നു. ഇത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0