അമേരിക്കയിൽ ബൈഡന്‍ സർക്കാർ നടപ്പിലാക്കിയ Emergency Medical Treatment and Labor Act (EMTALA) യുടെ ഗര്‍ഭഛിദ്ര നിര്‍ബന്ധന മാര്‍ഗ്ഗനിര്‍ദ്ദേശം ട്രംപ് ഭരണകൂടം ഔദ്യോഗികമായി റദ്ദാക്കി. ഈ നീക്കം പ്രോലൈഫ് പ്രവര്‍ത്തകരും കത്തോലിക്കാ ആരോഗ്യസംരക്ഷണ സംഘടനകളും ആശ്വാസത്തോടെ സ്വീകരിച്ചിരിക്കുന്നു.
അടിയന്തിര ചികിത്സ ആവശ്യമുള്ള രോഗികള്‍ക്ക് ആശുപത്രികള്‍ സാമ്പത്തിക സാഹചര്യങ്ങള്‍ നോക്കാതെ മെഡിക്കല്‍ സേവനം ലഭ്യമാക്കുന്നതിന് 1986ല്‍ സംവിധാനം ചെയ്ത ഫെഡറല്‍ നിയമമാണ്. EMTALA. എന്നാല്‍, 2022ല്‍ റോയ് v. വേഡ് കേസ് റദ്ദാക്കിയതിനെത്തുടര്‍ന്ന്, EMTALAയെ ഗര്‍ഭഛിദ്രത്തിനുള്ള സംരക്ഷണമായി പുനര്‍വ്യാഖ്യാനിക്കാന്‍ ബൈഡന്‍ ഭരണകൂടം ശ്രമിച്ചു.
ട്രംപ് ഭരണകൂടം കൊണ്ടുവന്ന EMTALA വ്യാഖ്യാന പ്രകാരം ‘ഗര്‍ഭിണിയായ സ്ത്രീയെയും’ ‘ജനിക്കാത്ത കുഞ്ഞിനെയും’ സംരക്ഷിക്കുന്നതിന് പ്രധാന്യം നല്‍കുന്നു. ഇതു വഴി, അടിയന്തിര ഗര്‍ഭഛിദ്രം നല്‍കാന്‍ ആശുപത്രികളെ നിര്‍ബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശം റദ്ദാക്കിയതോടെ, ഡോക്ടര്‍മാര്‍ക്ക് അമ്മയെയും ഗര്‍ഭസ്ഥ ശിശുവിനെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും സ്വാതന്ത്ര്യവും ലഭിച്ചതായി പ്രോലൈഫ് സംഘടനകള്‍ വ്യക്തമാക്കി
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0