267-ാമത് മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമന്‍ പാപ്പയ്ക്കു ആശംസകളുമായി ലോക നേതാക്കൾ .
വത്തിക്കാനില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നതു മുതല്‍ വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള നേതാക്കളുടെ ആശംസാപ്രവാഹമായിരിന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമര്‍ പുടിനും പുതിയ പാപ്പ കൂടുതലായി പ്രവര്‍ത്തിച്ച പെറുവിന്റെ രാഷ്ട്ര പ്രതിനിധികളും ഉള്‍പ്പെടെ ആശംസ അറിയിച്ചവരുടെ പട്ടിക നീളുകയാണ്.
പരിശുദ്ധ ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ത്യയിലെ ജനങ്ങളുടെ ആത്മാർത്ഥമായ അഭിനന്ദനങ്ങളും ആശംസകളും ഞാൻ അറിയിക്കുന്നു. സമാധാനം, ഐക്യം, ഐക്യദാർഢ്യം, സേവനം എന്നിവയുടെ ആദർശങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ അഗാധമായ പ്രാധാന്യമുള്ള ഒരു നിമിഷത്തിലാണ് കത്തോലിക്കാ സഭയെ നയിക്കുവാന്‍ അദ്ദേഹത്തിന്റെ നേതൃത്വം വരുന്നത്. നമ്മുടെ പൊതുവായ മൂല്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി പരിശുദ്ധ സിംഹാസനവുമായി തുടർച്ചയായ സംഭാഷണത്തിനും ഇടപെടലിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.- മോദി തന്റെ സന്ദേശത്തിൽ കുറിച്ചു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m