റബർ കർഷക അവഗണനക്കെതിരെ ആഞ്ഞടിച്ച് കത്തോലിക്ക കോൺഗ്രസ്

പാലാ: റബർ കർഷകരെ അവഗണിക്കാൻ കത്തോലിക്ക കോൺഗ്രസ് അനുവദിക്കുകയില്ലെന്ന് ശ്രീ രാജീവ് കൊച്ചുപറമ്പിൽ. റബർ വിലയിലുണ്ടായ തകർച്ച ഭീകരമാണ്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ സൗകര്യപൂർവ്വം അവഗണിക്കുന്ന സർക്കാരുകൾക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ല. കത്തോലിക്ക കോൺഗ്രസ്‌ പാലാ രൂപതാ സമിതിയുടെ നേതൃത്വത്തിൽ റബ്ബർ കർഷകരുടെ വിലാപങ്ങൾക്ക് അറുതി വരുത്തണമെന്നും,കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും റബർ ബോർഡിന്റെയും അനങ്ങാപ്പാറ നയങ്ങൾ തിരുത്തണമെന്നും ആവശ്യപ്പെട്ട് പാലാ പോസ്‌റ്റോഫീസ് പടിക്കൽ നടത്തിയ ധർണ്ണ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനിയന്ത്രിതമായ റബർ ഇറക്കുമതി തടയാൻ കേന്ദ്ര സർക്കാർ സത്വരമായ നടപടികൾ സ്വീകരിക്കണം. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സബ്സിഡി നൽകാൻ തയ്യാറാകത്തത് അത്യന്തം അപലപനീയമാണ്. റബർ കർഷകരെ സഹായിക്കുന്ന കാര്യത്തിൽ റബർ ബോർഡ് കാണിക്കുന്ന കുറ്റകരമായ അനാസ്ഥയും നിസംഗതയും അവസാനിപ്പിക്കണം. റബർ വ്യവസായികൾക്കു വേണ്ടിയുള്ള അവിഹിത നീക്കങ്ങൾ അവസാനിപ്പിച്ച് കർഷകർക്കു വേണ്ടി രാഷ്ട്രീയ കക്ഷികൾ നിലകൊണ്ടില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന് കത്തോലിക്ക കോൺസ്. റബർ കർഷകരെ തോൽപ്പിക്കാനായി ഉയർന്ന വിലയ്ക്ക് ഇറക്കുമതി നടത്തി ടയർ കമ്പനികൾ കർഷകരെ മന:പൂർവ്വം തകർക്കുകയാണ്.
രൂപത പ്രസിഡൻ്റ് ഇമ്മാനുവേൽ നിധീരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ മുഖ്യ പ്രഭാഷണം നടത്തി. ജോസ് വട്ടുകുളം, ജോയി കണിപ്പറമ്പിൽ, ആൻസമ്മ സാബു, ജോൺസൺ ചെറുവള്ളി, രാജേഷ് പാറയിൽ, ലിബി മണിമല, ജോസ് ജോസഫ് മലയിൽ, ബേബിച്ചൻ എടാട്ടു, വി. ടി ജോസഫ്, അജിത് അരിമറ്റം, ബെല്ലാ സിബി തുടങ്ങിയവർ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m