നൈജീരിയയിൽ വീണ്ടും ക്രൈസ്തവ വേട്ട. 49 ക്രൈസ്തവർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ.

അബൂജ: വടക്കൻ നൈജീരിയയിൽ ഇസ്ലാമിക് തീവ്രവാദ ഗ്രൂപ്പായ ഫുലാനി ഹെർഡ്‌സ്‌മെൻ നടത്തിയ ഭീകരാക്രമണത്തിൽ 49 ക്രൈസ്തവർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.മനുഷ്യാവകാശ സംഘടനയായ ‘ക്രിസ്റ്റ്യൻസ് വേൾഡ് വൈഡാ’ണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.സെപ്റ്റംബർ 26, 27 തിയതികളിൽ നടന്ന ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും 27 പേരെ തീവ്രവാദികൾ ബന്ദികളാക്കിയെന്നും ‘ക്രിസ്റ്റ്യൻസ് വേൾഡ് വൈഡ്’ റിപ്പോർട്ട് ചെയ്യുന്നു.

സെപ്റ്റംബർ 26ന് കച്ചിയ പ്രവിശ്യയിലെ ഗബാച്ചു, മലഗൻ ജില്ലയിലെ മദാമൈ കമ്മ്യൂണിറ്റി, അബുൻ കമ്മ്യൂണിറ്റി എന്നിവിടങ്ങളിലായിരുന്നു ആദ്യത്തെ ആക്രമണങ്ങൾ. ഗബാച്ചുവിൽ ഒരാൾ കൊല്ലപ്പെടുകയും 27 പേർ ബന്ധികളാക്കപ്പെടുകയും ചെയ്തു. മദാമൈ, അബുൻ കമ്മ്യൂണിറ്റികളിലാണ് 40 പേർ കൊല്ലപ്പെട്ടത്. എട്ടുപേർക്ക് സാരമായി പരിക്കേറ്റു. സെപ്തംബർ 27ന് കടുണ സംസ്ഥാനത്തെ സാങ്കോൺ കതാഫ് പ്രവിശ്യയിലെ കാസെസെർ ഗ്രാമത്തിൽ നടത്തിയ ആക്രമണത്തിലാണ് എട്ടുപേർക്ക് ജീവൻ നഷ്ടമായത്. ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗ്രാമത്തിലെ നിരവധി വീടുകളും അക്രമികൾ അഗ്‌നിക്കിരയാക്കി.

പ്രദേശത്തേക്ക് ഇരച്ചെത്തിയ ഫുലാനി തീവ്രവാദികൾ കണ്ണിൽ കണ്ടതിനുനേർക്കെല്ലാം വെടിയുതിർക്കുകയായിരുന്നു. ഇത് സമർത്ഥമായി ആസൂത്രണം ചെയ്ത കൂട്ടക്കൊലയാണെന്ന് ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ട കത്തോലിക്കാ വൈദികൻ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group