പാക്കിസ്ഥാനിൽ 29 വയസുള്ള കത്തോലിക്കനായ കുടുംബനാഥനെ വെടിവച്ച് കൊലപ്പെടുത്തി. പ്രദേശത്തെ ക്രിസ്ത്യാനികളെ ഉപദ്രവിക്കുന്നതിനെ എതിർത്ത മാർഷൽ മസിഹ് എന്ന വ്യക്തിയെ ആണ് തീവ്ര ഇസ്ലാമിക വിശ്വാസികൾ കൊലപ്പെടുത്തിയത്.
ലാഹോറിലെ പട്യാല ഹൗസ് ഏരിയയിലെ മാർഷൽ മസിഹ് തന്റെ പ്രായമായ മാതാപിതാക്കളുടെയും ഭാര്യയുടെയും നാല് കുട്ടികളുടെയും ഏക ആശ്രയമായിരുന്നു.
പുലർച്ചെ 4:25-ന് അദ്ദേഹത്തിന്റെ കുടുംബം ഉറങ്ങുമ്പോഴായിരുന്നു ആക്രമണം. അയൽവാസികളായ മുഹമ്മദ് ഷാനി, അസം അലി എന്നിവരുടെ നേതൃത്വത്തിൽ ആയുധധാരികളായ നാല് മുസ്ലീങ്ങൾ ഇരുമ്പ് ഗ്രിൽ മുറിച്ച് മേൽക്കൂര വഴി വീട്ടിലേക്ക് പ്രവേശിക്കുകയായിരുന്നു.
“അക്രമികൾ വീടിൻ്റെ ഒന്നാം നിലയിലെ കിടപ്പുമുറിയുടെ വാതിൽ തകർത്ത് മാർഷലിനെയും കുടുംബത്തെയും തോക്കിൻ മുനയിൽ ബന്ദികളാക്കി. തുടർന്ന് ഭാര്യയുടെയും പ്രായപൂർത്തിയാകാത്ത കുട്ടികളുടെയും മുൻപിൽ വച്ച് വെടിയുതിർക്കുകയായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group