വീട്ടമ്മയെ വ്യാജ ലഹരിക്കേസിൽ കുരുക്കിയ സംഭവം; കർശന നടപടി വേണo: പ്രോ ലൈഫ് അപ്പോസ്‌തലേറ്റ്

ചാലക്കുടിയിൽ ബ്യൂട്ടിപാർലർ നടത്തുന്ന ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ ഉൾപ്പെടുത്തി 72 ദിവസം ജയിലിലടച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ് ആവശ്യപ്പെട്ടു.

ക്രിമിനൽ ഗൂഢാലോചനയിലൂടെ, വീട്ടമ്മയായ സംരംഭകയെ കുരുക്കിയതിൽ എക്സൈസ് ഉദ്യോഗസ്ഥർ വഹിച്ച പങ്ക് അതീവ ഗൗരവത്തോടെയാണ് പൊതുസമൂഹം കാണുന്നത്. ശാസ്ത്രീയ അന്വേഷണ സംവിധാനങ്ങൾ നിലവിലുള്ള കാലഘട്ടത്തിൽ വിവേകപൂർണമായ അന്വേഷണമോ തെളിവുകളോ ഇല്ലാതെ അവരെ അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചത് പ്രതിഷേധാർഹമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ നിയമനടപടികൾ ആവശ്യമാണ്‌.

അജ്ഞാത വിവരദാതാക്കൾ നൽകുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ പോലീസും എക്സൈസും ലഹരിക്കേസുകൾ അന്വേഷിക്കുക സ്വാഭാവികം. അപ്പോഴെല്ലാം യഥാർത്ഥ കുറ്റവാളികളാണെന്ന് തെളിവുകളോടെ ഉറപ്പുവരുത്തിയ ശേഷമേ അറസ്റ്റ് ആകാവൂ. റിമാൻഡ് അടക്കമുള്ള നടപടികളിലും അതീവ സൂക്ഷ്മത അനിവാര്യം. തൊണ്ടി വസ്തുക്കളുടെ നിജസ്ഥിതി അതിവേഗം ഉറപ്പുവരുത്തുവാനും ജാഗ്രത വേണം.

അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതെല്ലാം ഉടനെ ‘സെൻസേഷണൽ ‘ വാർത്തയാക്കുന്നതിലൂടെ വ്യക്തിഹത്യ നടത്തി ആഘോഷിക്കുന്ന മാധ്യമങ്ങളും ആത്മശോധന നടത്തണമെന്നും പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ് ആവിശ്യപെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group