ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിക്കുന്നത് കർഷകദ്രോഹവും കടുത്ത ജനവഞ്ചനയുമാണെന്ന് കത്തോലിക്ക കോൺഗ്രസ്.
ഇപ്പോൾത്തന്നെ ഗ്രാമീണ മേഖലകളിൽ ന്യായവില വളരെ കൂടുതലാണ്. ഭൂമി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് എല്ലാ ചെലവുകളും വർധിക്കും. ഭൂമിയുടെ മാർക്കറ്റ് വില കുറയ്ക്കും. 20 ശതമാനം കൂടി വർധിക്കുമ്പോൾ കർഷകർ വൻ പ്രതിസന്ധിയിലേക്കു വീഴും. അന്യായവും അശാസ്ത്രീയവുമായ ന്യായവില വർധന സർക്കാർ പിൻവലിക്കണം.
കാർഷിക മേഖലയെ അവഗണിക്കുന്ന സമീപനമാണ് ബജറ്റിലുള്ളത്. കാർഷികമേഖലയ്ക്കുള്ള വിഹിതം വെട്ടിക്കുറയ്ക്കുന്നതും കർഷകരെ ചൂഷണം ചെയ്യാനുള്ള നീക്കങ്ങളും ബജറ്റിൽ ഉണ്ട്.
റബറിന്റെ ന്യായ വില ഉയർത്താത്തതും നെല്ല് സംഭരണത്തിലെ സംസ്ഥാന വിഹിതം കുറച്ചതും കാർഷിക മേഖലയോടുള്ള അവഗണനയാണ്. വന്യജീവി ആക്രമണത്തെ പ്രതിരോധിക്കാൻ നാമമാത്ര തുകയാണ് ബജറ്റിലുള്ളത്.
സ്റ്റാമ്പ് ഡ്യൂട്ടി ഏറ്റവും ഉയർന്നു നിൽക്കുന്നത് കേരളത്തിലാണ്. പെട്രോൾ, ഡീസൽ സെസ് ഏർപ്പെടുത്തിയത് അപലപനീയമാണ്. അടഞ്ഞു കിടക്കുന്ന വീടുകൾക്ക് പ്രത്യേക സെസ് ഏർപ്പെടുത്തുന്നതു പിൻവലിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group