ജ്വലിക്കുന്ന ഓർമയായി കാണ്ഡമാൽ മാറിയിട്ട് 13 വർഷം ..

ഇന്ത്യയിലെ ഒഡീഷ സംസ്ഥാനത്ത് 2008-ൽ നടന്ന ക്രിസ്ത്യൻ വിരുദ്ധ കലാപമായ കാണ്ഡമാൽ കലാപം നടന്നിട്ട് 13 വർഷം പിന്നിട്ടു.ക്രിസ്ത്യൻ വിരുദ്ധ കാണ്ഡമാൽ കലാപത്തിന്റെ 13-ാം വാർഷികത്തോടനുബന്ധിച്ച് ഇന്ന് ഇന്ത്യൻ ക്രൈസ്തവ സമൂഹം കാണ്ഡമാൽ ദിനം ആചരിക്കുന്നു.ഇന്ത്യയിലെ ക്രിസ്ത്യാനികൾക്കെതിരായ നടത്തിയ ഏറ്റവും വലിയ ആക്രമണമായിരുന്നു 2008 ഓഗസ്റ്റ് 25ന് കാണ്ഡമാനിൽ നടന്നത്.ഹിന്ദു നേതാവ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയും അദ്ദേഹത്തിന്റെ നാല് ശിഷ്യന്മാരും ആഗസ്റ്റ് 23 ന് കൊല്ലപ്പെട്ടതാണ് 2008 ലെ അക്രമത്തിന് കാരണമായി. കൊലപാതകമെന്ന് മാവോയിസ്റ്റ് വിമതർ അവകാശപ്പെട്ടിരുന്നെങ്കിലും ഹിന്ദു തീവ്രവാദികൾ അത് ക്രിസ്ത്യാനികളുടെമേൽ ആരോപിച്ചു. രണ്ട് ദിവസങ്ങൾക്ക് ശേഷം ഓഗസ്റ്റ് 25 -ന്, ഒഡീഷയിലെ ക്രിസ്ത്യാനികൾക്ക് നേരെ കലാപം പൊട്ടിപ്പുറപ്പെടുകയും , കന്ധമാൽ ജില്ല ക്രൈസ്തവ വിരുദ്ധ ക്രൂരതകളുടെ പ്രഭവകേന്ദ്രമായി മാറുകയും ചെയ്തു.മാസങ്ങളോളം തുടർന്ന് സംഘർഷത്തിൽ നൂറിലധികം ക്രിസ്ത്യാനികളും , വൈദികരും കൊല്ലപ്പെട്ടു. , 75,000 -ത്തിലധികം ക്രൈസ്തവർ പലായനം ചെയ്യുകയും . 360-ലധികം പള്ളികളും ആരാധനാലയങ്ങളും വിദ്യാഭ്യാസ, സാമൂഹിക സേവനങ്ങളും ആരോഗ്യ സ്ഥാപനങ്ങളും നശിപ്പിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു. 12,000 കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടുകയും 40 -ലധികം സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുകയും പീഡിപ്പിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തു,ഒരു കത്തോലിക്ക കന്യാസ്ത്രീ ഉൾപ്പെടെ നിർബന്ധമായും ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യിപ്പിച്ച നിരവധി കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group