ഇസ്ലാമിക തീവ്രവാദികൾ മുപ്പതിലധികം ക്രൈസ്തവരെ കൊലപ്പെടുത്തി

കോംഗോയിലെ (ഡി. ആർ. സി) ഇസ്ലാമിക തീവ്രവാദ സഖ്യകക്ഷിയായ ഡെമോക്രാറ്റിക് ഫോഴ്സ് (എ. ഡി. എഫ്) ക്രിസ്ത്യൻ സമൂഹത്തിന് നേരെ നടത്തിയ ക്രൂരമായ ആക്രമണത്തിൽ മുപ്പതിലധികം ക്രൈസ്തവരെ കൊലപ്പെടുത്തി. കോംഗോയിലെ (ഡി. ആർ. സി) നോർത്ത് കിവുവിലെ ബെനി ടെറിട്ടറിയിലെ ബതാംഗി-എംബാവു പ്രദേശത്താണ് ശിരഛേദം ചെയ്യപ്പെട്ട നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.

കൊട്ടനാറെസ്പെ, നക്കോട്ട, മുസാങ്വ, അക്വെക്വെ എന്നിവയുൾപ്പെടെ ബാബില-ബക്കൈകു പ്രദേശത്തെ നിരവധി ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവർ. ഈ ആക്രമണം പ്രദേശത്തെ പല കുടുംബങ്ങൾക്കും ഏൽപ്പിച്ചത് വലിയ വൈകാരിക ആഘാതമാണെന്ന് പ്രദേശവാസികൾ വെളിപ്പെടുത്തുന്നു. “അടുത്തിടെ നടന്ന കൊലപാതകങ്ങൾ നമ്മുടെ സമൂഹത്തെ തകർത്തു. ഞങ്ങളുടെ മേശകളിൽ ഒഴിഞ്ഞ കസേരകളും രാത്രിയിൽ വേട്ടയാടുന്ന ഓർമ്മകളും
അവശേഷിക്കുന്നു. നമ്മൾ അനുഭവിക്കുന്ന ആഘാതം നമ്മുടെ കുട്ടികളിലേക്കും പകരുന്ന ഒന്നാണ്.” പ്രദേശവാസി പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m