ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ ഹത്റാസില്‍ മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 90 പേര്‍ മരിച്ചു. ഒരു ആത്മീയ നേതാവിൻ്റെ നേതൃത്വത്തില്‍ നടന്ന സത്‌സംഗം പരിപാടിക്കിടെയാണ് അപകടം നടന്നത്.
വലിയ പന്തലുകള്‍ കെട്ടിയായിരുന്നു പരിപാടി നടത്തിയിരുന്നത്. ഉത്തർപ്രദേശില്‍ വലിയ ചൂടാണ് അനുഭവപ്പെടുന്നത്. ചൂട് സഹിക്കാനാവാതെ പന്തലില്‍ നിന്ന് പുറത്തേക്ക് വരാൻ ആളുകള്‍ കൂട്ടത്തോടെ ശ്രമിച്ചതാണ് ദുരന്തത്തിനിടയാക്കിയത് . മരിച്ചവരില്‍ 23 സ്ത്രീകളുമുണ്ട്. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖര്‍ഗെയും അനുശോചിച്ചു. ദുരന്ത വാര്‍ത്ത പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെൻ്റില്‍ തന്റെ പ്രസംഗത്തിനിടെ സൂചിപ്പിച്ചു. കേന്ദ്രസർക്കാർ ഉത്തർപ്രദേശുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m