കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസ് (കിംസ്) കേരളത്തിലെ ആദ്യ ആശുപത്രിക്ക് കണ്ണൂരില്‍ തുടക്കം

കണ്ണൂർ: മെഡിക്കല്‍ സേവന രംഗത്ത് മികവുറ്റ നൂതന സംവിധാനങ്ങളുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവർത്തിക്കുന്ന കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസ് (കിംസ്) കണ്ണൂരിലും കയ്യൊപ്പ് ചാർത്താൻ ഒരുങ്ങി.

കിംസിന്റെ കേരളത്തിലെ തന്നെ ആദ്യത്തെ ആശുപത്രിയായ കിംസ് ശ്രീചന്ദ് വെള്ളിയാഴ്ച കണ്ണൂരില്‍ പ്രവർത്തനം ആരംഭിച്ചു. പ്രവർത്തനമാരംഭിച്ചതായി സിഇഒ ഫർഹാൻ യാസിൻ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആന്ധ്ര, തെലുങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ സേവന മികവ് കൊണ്ട് സ്വയം അടയാളപ്പെടുത്തിയ കിംസ് കഴിഞ്ഞ മാസമാണ് കണ്ണൂരിലെ ശ്രീചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഏറ്റെടുത്തത്. രാജ്യത്തുടനീളം അനവധി പേർക്ക് പ്രത്യാശയുടെയും രോഗശാന്തിയുടെയും വെളിച്ചം പകർന്ന കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസ് (കിംസ്) ഇനി കണ്ണൂരിന്റെ ആരോഗ്യസംരക്ഷണ മേഖലയിലും വിശ്വാസത്തിൻ്റെയും അനുകമ്ബയുടെയും സമാനതകളില്ലാത്ത മെഡിക്കല്‍ വൈദഗ്ധ്യത്തിൻ്റെയും പ്രതീകമായി തുടരും.

കാർഡിയോളജി, ന്യൂറോളജി, ന്യൂറോ സർജറി, ഗ്യാസ്ട്രോ സർജറി, ഗ്യാസ്ട്രോഎൻട്രോളജി, മെഡിസിൻ, എമർജൻസി ആന്റ് ക്രിട്ടിക്കല്‍ കെയർ, യൂറോളജി, നെഫ്രോളജി, ഒബ്സ്റ്റെട്രിക്സ് ആന്റ് ഗൈനക്കോളജി,24 മണിക്കൂർ പ്രവർത്തിക്കുന്ന നിയോ നാറ്റോളജി ആൻഡ് പീഡിയാട്രിക്സ് ഇൻ്റെന്സീവ് കെയർ യൂണിറ്റ്, ഓർത്തോപെഡിക്സ് ആന്റ് സ്പോർട്സ് മെഡിസിൻ,കോസ്മെറ്റിക് ആൻഡ് പ്ലാസ്റ്റിക് മൈക്രോ വസ്കുലർ സർജറി, ഇന്റർവെൻഷണല്‍ റേഡിയോളജി, ന്യൂറോ ഇന്റർവെൻഷൻ തുടങ്ങി എല്ലാ വിഭാഗങ്ങളും ആശുപത്രിയില്‍ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യഘട്ടത്തില്‍ റോബോട്ടിക് സർജറിക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ സംവിധാനം കണ്ണൂരില്‍ ആദ്യമായി ഉപയോഗിക്കുന്ന സ്ഥാപനമെന്ന നേട്ടം കൂടി കിംസ് ശ്രീചന്ദ് ആശുപത്രിക്ക് സ്വന്തമാണ്. യൂറോ ഓങ്കോളജി, ഓങ്കോ സർജറി എന്നിവയ്ക്കും റോബോട്ടിക് സർജറി സംവിധാനം ഉപയോഗിക്കാനുള്ള സൗകര്യവും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായുള്ള റോബോട്ടിക് സർജറി ഈ മാസം ആരംഭിക്കും. ലിവർ ട്രാൻസ്പ്ലാന്റ്, കിഡ്നി ട്രാൻസ്പ്ലാന്റ്, ഹാർട്ട് ആന്റ് ലംഗ്സ് ട്രാൻസ്പ്ലാന്റ് എന്നിവ ഉടനടി ആരംഭിക്കും. കണ്ണൂരില്‍ ആദ്യമായാണ് ഇത്തരം സംവിധാനങ്ങള്‍ തുടങ്ങുന്നത്.

രണ്ടാംഘട്ടത്തില്‍ 350 കിടക്കകളുള്ള ആശുപത്രിയായി വിപുലീകരിക്കാനുള്ള പദ്ധതിയുമുണ്ട്. എട്ടുമാസംകൊണ്ട് ഓങ്കോളജി ചികിത്സാ വിഭാഗം ആരംഭിക്കാനുള്ള ലക്ഷ്യവും മുന്നിലുണ്ട്. ന്യൂക്ലിയർ മെഡിസിൻ, റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി തുടങ്ങിയ എല്ലാ സംവിധാനങ്ങളോടും കൂടിയാണ് ഓങ്കോളജി ചികിത്സാ വിഭാഗത്തിന് തുടക്കമിടുക. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ സമ്ബൂർണ്ണ ക്യാൻസർ ചികിത്സ ലഭ്യമാക്കുന്ന കണ്ണൂരിലെ ആദ്യത്തെ സ്വകാര്യ ആശുപത്രിയായി കിംസ് ശ്രീചന്ദ് മാറും.

അത്യാധുനിക സൗകര്യങ്ങളും ഉയർന്ന വൈദഗ്ധ്യമുള്ള ഡോക്ടർമാരും ഉള്‍പ്പെട്ട സമർപ്പിതരായ ഒരു മെഡിക്കല്‍ ടീം മുഴുവൻ സമയവും ലഭ്യമാക്കും. പണമില്ലാത്തതിനാല്‍ ഒരാളുടെ ചികിത്സ പോലും നിഷേധിക്കാൻ പാടില്ലെന്ന മൂല്യവും നിശ്ചയദാർഢ്യവും മുറുകെപ്പിടിച്ച്‌ മുന്നേറുന്ന കിംസ് ശ്രീചന്ദ് സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവർക്ക് കൈത്താങ്ങാകാനുള്ള എല്ലാവിധ സഹായ പദ്ധതികളും ലഭ്യമാക്കും. ചികിത്സയുമായി ബന്ധപ്പെട്ട് സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവർ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് 7025767676 എന്ന വാട്സ്‌ആപ്പ് നമ്ബറില്‍ കിംസ് ഗ്രൂപ്പ് കേരള ക്ലസ്റ്റർ സി.ഇ.ഒ ഫർഹാൻ യാസിനിനെ നേരിട്ട് ബന്ധപ്പെടാം.

കിംസ് ഗ്രൂപ്പ് കേരള ക്ലസ്റ്റർ സി.ഇ.ഒ ആന്റ് ഡയറക്ടർ ഫർഹാൻ യാസിൻ, കിംസ് ശ്രീചന്ദ് യൂണിറ്റ് ഹെഡ് ഡോ. ദില്‍ഷാദ്, കിംസ് ഗ്രൂപ്പ് കേരള ക്ലസ്റ്റർ ചീഫ് ഫിനാൻഷ്യല്‍ ഓഫീസർ അർജുൻ വിജയകുമാർ, കിംസ് ശ്രീചന്ദ് കാർഡിയോളജി വിഭാഗം മേധാവി ഡോ .രവീന്ദ്രൻ, ന്യൂറോ സർജറി മേധാവി ഡോ.മഹേഷ് ഭട്ട്, ഗ്യാസ്ട്രോഎൻട്രോളജി മേധാവി ഡോ. സതീഷ്, അനസ്തേഷ്യ വിഭാഗം മേധാവി ഡോ.നാസർ, ജനറല്‍ മെഡിസിൻ മേധാവി ഡോ.ജില്‍ജിത് തുടങ്ങിയവർ വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m