ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ പ്രസ്താവന നടത്തിയെന്ന കേസിൽ അറസ്റ്റിലായ കത്തോലിക്കാ വൈദികൻ ഫാ. ജോർജ് പൊന്നയ്യയ്ക്ക് മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചു.ജൂലൈ 24നാണ് ജോർജ് പൊന്നയ്യയെ മധുര പ്രത്യേക പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ജാമ്യഹർജി പരിഗണിക്കവെ, ജുഡീഷൽ കസ്റ്റഡിയിലുള്ള വൈദികന്റെ പ്രായാധിക്യവും ഹൃദ്രോഗവും കണക്കിലെടുത്ത് ജാമ്യം അനുവദിക്കുകയാണെന്നു മധുര ബെഞ്ച് വിധിച്ചു. തിരുച്ചിറപ്പള്ളി തില്ലൈ നഗർ പോലീസ് സ്റ്റേഷനിൽ എത്തി ദിവസവും ഒപ്പുവയ്ക്കണമെന്ന് വൈദികനോടു കോടതി നിർദേശിച്ചിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group