തിരുവനന്തപുരത്ത് രണ്ടു ദേവാലയങ്ങളുടെ സക്രാരികൾ തകർത്തു.

തിരുവനന്തപുരം:നെയ്യാറ്റിൻകര ആമച്ചൽ അമലോത്ഭവമാതാ ദേവാലയത്തിലും കാട്ടാക്കട കട്ടേക്കോട് സെന്റ് ആന്റണീസ് ഫൊറോനാ ദേവാലയത്തിലുമാണ് അക്രമികളുടെ അഴിഞ്ഞാട്ടം നടന്നത്. മാരകായുധങ്ങളുമായെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇന്നലെ പുലർച്ചെയാണ് അക്രമം നടന്നിരിക്കുന്നത്.കാണിക്കപ്പെട്ടിയിൽ ഉണ്ടായിരുന്ന പണം അടക്കം പല സാധനങ്ങളും മോഷണം പോയിട്ടുണ്ട്.മോഷണത്തിന്റെ ഭാഗമായാണ് അക്രമം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.അലമാരകൾ കുത്തിത്തുറന്ന് സാധനങ്ങളെല്ലാം വാരിവലിച്ചിട്ട അക്രമികൾ ആരാധന വസ്തുക്കൾ തകർക്കുകയും ചെയ്തു.

അഞ്ചു കിലോമീറ്റർ മാറിയുള്ള രണ്ടു ദേവാലയങ്ങളിൽ കവർച്ച നടത്തുകയും തകർക്കുകയും ചെയ്ത സംഘത്തിന് മോഷണത്തിനു പുറമെ മറ്റുദ്ദേശങ്ങൾ ഉണ്ടായിരുന്നോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.നെയ്യാറ്റിൻകര രൂപതയുടെ കീഴിലുള്ളതാണ് അക്രമം നടന്ന ഇരു ദേവാലയങ്ങളും.സംഭവത്തിൽ ആശങ്കയുണ്ടെന്നും കുറ്റവാളികളെ ഉടൻ പിടികൂടണമെന്നും നെയ്യാറ്റിൻകര രൂപത വികാരി ജനറാൾ മോൺ.ക്രിസ്തുദാസ് ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group