ആറ് സന്യാസികള്‍ വാഴ്ത്തപ്പെട്ട പദവിയിലേക്ക്

ദിവ്യകാരുണ്യം സംരക്ഷിക്കുന്നതിനിടെ രക്തസാക്ഷിത്വം വരിച്ച സിസ്റ്റേർഷ്യൻ സന്ന്യാസസമൂഹാംഗങ്ങളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു.സിമിയോൺ കാർഡൺ, മോഡെസ്റ്റെ-മാരി ബർഗൻ, മാറ്റുറിൻ പിട്രെ, ആൽബെർട്ടിൻ മാരി മെയ്‌സനേഡ് എന്നിവർ അടക്കം ആറ് പേരെ വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിന്റെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമരാരോയാണ് സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്.1799-ൽ തെക്കെ ഇറ്റലിയിലെ നേപ്പിൾസിൽ ആധിപത്യമുറപ്പിച്ച ഫ്രഞ്ചു സൈന്യം വടക്കോട്ടു നീങ്ങാൻ നിർബന്ധിതമായ വേളയിൽ ദേവാലയങ്ങൾക്കും സന്ന്യാസാശ്രമങ്ങൾക്കും നേരെ നടത്തിയ നിഷ്ഠൂരാക്രമണങ്ങളിലാണ് ആറ് സന്ന്യാസികളും രക്തസാക്ഷിത്വം വരിച്ചത്സൈന്യം ദിവ്യകാരുണ്യം നശിപ്പിക്കാതിരിക്കുവാന്‍ വേണ്ടിയും ആറ് സന്യാസികള്‍ സധൈര്യം നിലകൊണ്ടു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group