”ഒരിക്കൽ ഒരു പാതിരാത്രിയിൽ മദർ തെരേസയുടെ ആശ്രമവാതിലിൽ ആരോ മുട്ടുന്ന ശബ്ദം…മദർ വാതിൽ തുറന്നു.ഏകദേശം പത്തു വയസ്സു തോന്നിക്കുന്ന
ഒരു ബാലൻ ഏങ്ങിക്കരഞ്ഞുകൊണ്ടു നിൽക്കുന്നു.മദർ അവനോട് ചോദിച്ചു :”എന്തു പറ്റി മകനേ? ”പൊട്ടിക്കരഞ്ഞുകൊണ്ട് അവൻ പറഞ്ഞു :”അച്ഛനും അമ്മയും വഴക്കിട്ടു…
അമ്മ എന്നോട് പറഞ്ഞു: ”നീ കാരണമാണ് ഈ വഴക്കെല്ലാം എവിടേയ്ക്കെങ്കിലും പൊയ്ക്കോ…”കരഞ്ഞു കൊണ്ടു ഞാൻ മുറ്റത്തിറങ്ങി… കലിപൂണ്ടു നിൽക്കുന്ന അച്ഛനും പറഞ്ഞു : ”എനിക്ക് നിന്നെ വേണ്ടാ…” ”ഞാൻ എങ്ങോട്ട് പോകും മദർ?
മദറിന് എന്നെ വേണോ…??? ”മദർ ആ ബാലനെ കെട്ടിപ്പിടിച്ചു
നിറുകയിൽ ചുംബിച്ചുകൊണ്ട്
അവനോട് പറഞ്ഞു :”മകനേ, നിന്നെ എനിക്ക് വേണം…
എനിക്ക് മാത്രമല്ല… ദൈവത്തിനും…”കണ്ണീർതുടച്ചുകൊണ്ട് ആ ബാലൻ പുഞ്ചിരിച്ചു…!!! അവന്‍റെ ആ പുഞ്ചിരിയെ”ലോകത്തിലെ
സുന്ദരമായ പുഞ്ചിരി”യെന്നാണ് വിശുദ്ധ മദർ തെരേസ വിശേഷിപ്പിച്ചത്…ഒരു പുഞ്ചിരിക്കായ് കൊതിക്കുന്ന,
മദർ തെരേസമാരെ തിരയുന്ന,
ബാല്യങ്ങൾ ഇന്നും നമുക്ക് ചുറ്റുമുണ്ട്…
✍️ Aji joseph kavunkal
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group