പനി ബാധിച്ചത് മൂലം മാർപാപ്പയുടെ ഔദ്യോഗിക കൂടിക്കാഴ്ചകള്‍ റദ്ദാക്കിയതായി വത്തിക്കാൻ

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പക്ക് ശക്തമായ പനി. ഈ സാഹചര്യത്തിൽ മെയ്‌ 27 മുതലുള്ള ഔദ്യോഗിക കൂടിക്കാഴ്ചകള്‍ റദ്ദാക്കിയതായി വത്തിക്കാന്‍ വാര്‍ത്താ കാര്യാലയത്തിന്റെ ഡയറക്ടറായ മാറ്റിയോ ബ്രൂണി അറിയിച്ചു.

അതേസമയം പെന്തക്കുസ്ത തിരുനാള്‍ ദിനമായ നാളെ മെയ് 28ന് പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന്‍ എണ്‍പത്തിയാറുകാരനായ ഫ്രാന്‍സിസ് പാപ്പയെ ഇക്കഴിഞ്ഞ മാര്‍ച്ച് അവസാനം റോമിലെ ജെമെല്ലി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. മാര്‍ച്ച് 29ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പാപ്പ ഏപ്രില്‍ 1നാണു ആശുപത്രി വിട്ടത്. പാപ്പ അപ്രതീക്ഷിതമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതില്‍ ലോകനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്ക രേഖപ്പെടുത്തുകയും പാപ്പയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ അവസാനം ത്രിദിന ഹംഗറി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങും വഴി, തന്റെ ശരീരം ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും ദൈവത്തിന് നന്ദിയര്‍പ്പിക്കുന്നതായും പാപ്പ പറഞ്ഞിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group