റഷ്യൻ അധിനിവേശത്തെ തുടർന്ന് യുദ്ധ ഭൂമിയായി മാറിയ യുക്രെയിനിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി മെയ് മാസം മുപ്പത്തിയൊന്നാം തീയതി മാർപാപ്പയ്ക്കൊപ്പം ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ വത്തിക്കാന്റെ ആഹ്വാനം.
സെന്റ് മേരി മേജർ ബസിലിക്കയിൽ അന്നേ ദിവസം വൈകുന്നേരം ആറു മണിക്കാണ് മാർപാപ്പ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നത്.സമാധാന രാജ്ഞിയായ മറിയത്തിന്റെ രൂപത്തിന് മുമ്പിലായിരിക്കും പ്രാർത്ഥന.ഈ പ്രാർത്ഥനയിൽ പങ്കെടുത്ത് യുക്രെയ്നിൽ സമാധാനം പുലരാൻ വേണ്ടി ലോകത്തുള്ള എല്ലാ വിശ്വാസികളും പ്രാർത്ഥിക്കണമെന്നാണ് വത്തിക്കാന്റെ ആഹ്വാനം.
പൊന്തിഫിക്കൽ കൗൺസിൽ ഫോർ പ്രമോട്ടിംങ് ദ ന്യൂ ഇവാഞ്ചലൈസേഷനാണ് ഇതു സംബന്ധിച്ച് പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.
സമാധാന രാജ്ഞിയായ മറിയത്തിന്റെ രൂപം സ്ഥാപിച്ച് ഒന്നാം ലോക മഹായുദ്ധകാലത്ത് യുദ്ധം അവസാനിക്കാൻ വേണ്ടി ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പ പ്രാർത്ഥിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ ആജ്ഞാപിച്ചു കൊണ്ട് ഇടതുകരം ഉയർത്തി നിൽക്കുന്ന മറിയത്തെയാണ് ഈ രൂപത്തിൽ ശില്പി ഗ്വിഡോ ഗാലി അവതരിപ്പിച്ചിരിക്കുന്നത്. മറുകൈയിൽ ഉണ്ണീശോയെയും മാതാവ് വഹിച്ചിട്ടുണ്ട്. ഈ തിരു സ്വരൂപത്തിനു മുൻപിൽ ആയിരിക്കും ഫ്രാൻസിസ് മാർപാപ്പായും പ്രാർത്ഥിക്കുക.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group