ടെക്സസ്: ലോകവ്യാപകമായുണ്ടായ ഐടി പ്രതിസന്ധിയുടെ ഉത്തരവാദിത്തമേറ്റ് ക്രൗഡ്സ്ട്രൈക് സിഇഒ ജോർജ് കുട്സ്. പ്രതിസന്ധി പരിഹരിക്കാൻ സമയമെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
ആയിരക്കണക്കിന് വിമാനങ്ങളാണ് പ്രതിസന്ധിയെ തുടർന്ന് റദ്ദാക്കിയത്.
സൈബർ സുരക്ഷാ കമ്ബനിയായ ക്രഡ്സ്ട്രൈക്കിന്റെ ഫാല്‍ക്കണ്‍ ആന്റി വൈറസ് സോഫ്റ്റ്വെയര് അപ്ഡേറ്റിലുണ്ടായ ബഗ് മൂലമുള്ള പ്രതിസന്ധി തുടരുകയാണ്. ബ്രിട്ടനില്‍ ജിപിഎസ് ഉപയോഗിച്ചുള്ള ദിശാനിർണയത്തെയടക്കം തകരാർ ബാധിച്ചു. ബാങ്കുകളും മാധ്യമ സ്ഥാപനങ്ങളും ടെലികോം കമ്ബനികളും മുതല്‍ സൂപ്പർ മാർക്കറ്റുകള്വരെ പ്രതിസന്ധി ബാധിച്ചവയില്‍ ഉള്‍പ്പെടും.
സോഫ്റ്റ്വെയര് ബഗ് പരിഹരിച്ചെങ്കിലും ഓരോ കമ്ബ്യൂട്ടറിലും പ്രശ്നം പരിഹരിക്കാൻ വലയ പ്രയത്നം വേണ്ടിവരുമെന്ന് വിദഗ്ധർ പ്രതികരിച്ചു. ഉപഭോക്താക്കളുടെ വിശ്വാസത്തെക്കാള്‍ വലുതൊന്നുമില്ലെന്നാണ് ക്രഡ്സ്ട്രൈക്കിന്റെ പ്രതികരണം.
ഇന്നലെ പുലർച്ചെയാണ് ബ്ലൂ സ്ക്രീൻ ഓഫ് ഡത് എന്ന വിളിപ്പേരുള്ള എറർ മെസേജ് പ്രശ്നം ബാധിച്ച കമ്ബ്യൂട്ടറുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. സാധാരണഗതിയില്‍ വൻകിട കമ്പനികള്‍ മാത്രം ഉപയോഗിക്കുന്ന സോഫ്റ്റ്വെയറായതിനാല് വിൻഡോസ് ഉപയോഗിക്കുന്ന വ്യക്തിഗത കമ്ബ്യൂട്ടറുകളെ പ്രശ്നം ബാധിച്ചിട്ടില്ല.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m