ലോകത്ത് ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷം; ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 4476 ക്രൈസ്തവര്‍; ഞെട്ടിക്കു

ലോകത്ത് ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷം; ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 4476 ക്രൈസ്തവര്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

h117

വാഷിംഗ്ടണ്‍ ഡിസി: ലോകമെമ്ബാടും ക്രൈസ്തവ വിരുദ്ധ പീഡനം വര്‍ധിച്ചുവരികയാണെന്ന് വെളിപ്പെടുത്തല്‍. അമേരിക്ക ആസ്ഥാനമായ ഓപ്പണ്‍ ഡോഴ്‌സിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരം.

2023 ഒക്ടോബര്‍ മുതല്‍ 2024 സെപ്റ്റംബര്‍ വരെ 4476 ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ 7,000 ആക്രമണങ്ങളും ക്രൈസ്തവരുടെ ഉടമസ്ഥതയിലുള്ള വീടുകള്‍ക്കും കടകള്‍ക്കും നേരെ 28,000 ആക്രമണങ്ങളും നടന്നു.

ഒരു വര്‍ഷത്തിനിടെ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ പീഡനത്തിനും വിവേചനത്തിനും ഇരയായ ക്രൈസ്തവരുടെ എണ്ണം 365 ദശലക്ഷത്തില്‍ നിന്ന് 380 ദശലക്ഷമായി ഉയര്‍ന്നു. 

ഓപ്പണ്‍ ഡോഴ്‌സ് പുറത്തിറക്കിയ വാര്‍ഷിക വേള്‍ഡ് വാച്ച്‌ ലിസ്റ്റ് 2025 (ഡബ്ല്യു.ഡബ്യൂ.എല്‍) ഏറ്റവും ഉയര്‍ന്ന രീതിയില്‍ ക്രൈസ്തവ പീഡനം നേരിടുന്ന 50 രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ്.

ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ ഏറ്റവും പീഡനങ്ങള്‍ അരങ്ങേറുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് കിം ജോംഗ് ഉന്നിന്റെ കീഴിലുള്ള ഉത്തര കൊറിയയാണ്. രാജ്യത്തു നിര്‍ബന്ധിത ലേബര്‍ ക്യാമ്ബുകളില്‍ 50,000 മുതല്‍ 70,000 വരെ ക്രിസ്ത്യാനികളെ പാര്‍പ്പിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്.

സൊമാലിയ, യെമന്‍, ലിബിയ, സുഡാന്‍, എറിത്രിയ, നൈജീരിയ, പാകിസ്ഥാന്‍, ഇറാന്‍ എന്നിവയാണ് മറ്റുള്ള രാജ്യങ്ങള്‍. 2021 മുതല്‍ അഫ്ഗാനിസ്ഥാന്‍ പട്ടികയില്‍ പത്താം സ്ഥാനത്താണ്. പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യ.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)