അമേരിക്ക സിറിയയ്‌ക്കെതിരെ പ്രഖ്യാപിച്ചിരുന്ന സാമ്പത്തിക ഉപരോധം പിൻവലിച്ചതിൽ സന്തോഷമറിയിച്ച് പ്രാദേശികക്രൈസ്തവസഭ.
സിറിയയിലെ സഭയും, സർക്കാരിതര സംഘടനകളും സിറിയയിലെ സാധാരണ ജനവും ഏറെ നാളുകളായി മുന്നോട്ടുവച്ചിരുന്ന ആവശ്യമാണ് സാധ്യമായിരിക്കുന്നത്. എല്ലാവർക്കും അന്തസ്സോടെ ജീവിക്കാനുള്ള അവകാശം മാനിക്കപ്പെടണമെന്ന് മാരിസ്റ്റ് വൈദികനായ ഫാ. ജോർജ്ജ് സാബേ പറഞ്ഞു.
സിറിയ അൽ-ആസാദ് ഭരണകൂടത്തിന് കീഴിലായിരുന്നപ്പോൾ ഏർപ്പെടുത്തപ്പെട്ട ഈ ഉപരോധം, 2011-ൾ യുദ്ധം ആരംഭിച്ചതുമുതൽ രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെ കൂടുതൽ ദുരിതപൂർണ്ണമാക്കിയിരുന്നുവെന്ന്, അലെപ്പോയിൽ ശുശ്രൂഷ ചെയ്യുന്ന മാരിസ്റ്റ് വൈദികസഭാംഗം ഫാ. ജോർജ്ജ് സാബേ അറിയിച്ചു.
ഉപരോധം നീക്കപ്പെടുന്നതിന് പിന്നാലെ, രാജ്യത്തെ റോഡുകളും ആശുപത്രികളും ഉൾപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങൾ മാത്രമല്ല, മാനുഷികബന്ധങ്ങളും നീതിയും ഉൾപ്പെടെയുള്ള കാര്യങ്ങളും പുനഃസ്ഥാപിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു