മാർപാപ്പായുടെ ആരോഗ്യത്തിനായി പ്രാർത്ഥനയോടെ വിശ്വാസി സമൂഹം
മാർപാപ്പായുടെ ആരോഗ്യത്തിനായി പ്രാർത്ഥനയോടെ വിശ്വാസി സമൂഹം
രോഗാവസ്ഥയിൽ ആശുപതിയിലായിരിക്കുന്ന പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായ്ക്കുവേണ്ടി, പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടി പ്രാർത്ഥിച്ചുകൊണ്ട് അനേകായിരങ്ങൾ തുടർച്ചയായി ഏഴാം ദിവസവും വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ജപമാല പ്രാർത്ഥനയർപ്പിച്ചു.
ഫെബ്രുവരി 14 മുതൽ ജെമെല്ലി പോളിക്ലിനിക്കിൽ ആശുപത്രിയിൽ കഴിയുന്ന പാപ്പായുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നതിനായി, കഴിഞ്ഞ ഒരാഴ്ചയായി, ലോകമെമ്പാടുമുള്ള വിശ്വാസികൾ കർദ്ദിനാൾമാർ, ബിഷപ്പുമാർ, കൂരിയ അംഗങ്ങൾ എന്നിവരോടൊപ്പം ചത്വരത്തിൽ ഒരുമിച്ചുകൂടുന്നു.
"ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യത്തിനായി ആഗോള സഭയോട് ചേർന്ന് നമുക്ക് പ്രാർത്ഥിക്കാം. സഭയുടെ മാതാവായ കന്യകാമറിയം ഈ സമയത്ത് അദ്ദേഹത്തെ തുണയ്ക്കട്ടെ", എന്ന വാക്കുകളോടെയാണ് കർദിനാൾ ജപമാല പ്രാർത്ഥന നയിച്ചത്. മാർച്ചുമാസം രണ്ടാം തീയതി ഞായറാഴ്ച്ച ഇറ്റാലിയൻ സമയം വൈകുന്നേരം ഒൻപതു മണിക്കാണ് പ്രാർത്ഥന നയിച്ചത്. മഹിമയുടെ ദിവ്യരഹസ്യങ്ങളാണ് ധ്യാനിച്ചത്.
വിശ്വാസികളിൽ ഏറിയ പങ്കും തങ്ങളുടെ ഇരുകൈകളിലും കത്തിച്ച മെഴുകുതിരികളും, ജപമാലയും വഹിച്ചിരുന്നു. വെളുത്ത പൂക്കളാൽ അലങ്കരിക്കപ്പെട്ടിരുന്ന സഭയുടെ മാതാവായ കന്യകാമറിയത്തിന്റെ ചിത്രം ചത്വരത്തിൽ സ്ഥാപിക്കപ്പെട്ടിരുന്നു. ജപമാലയുടെ അവസാനം പരിശുദ്ധ പിതാവിന് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയും പാരായണം ചെയ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0