സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ' എന്ന വചനത്തെ അടിസ്ഥാനമാക്കിക്കൊണ്ട്, മാധ്യമപ്രവർത്തനത്തിനു പുതിയ ഒരു മാതൃക നിർദേശിച്ച് ലിയോ പതിനാലാമൻ പാപ്പാ.
വത്തിക്കാനിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വളരെ പ്രധാനപ്പെട്ട ചരിത്ര സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി എത്തിച്ചേർന്ന മാധ്യമപ്രവർത്തകരുമായി, പോൾ ആറാമൻ ശാലയിൽ വച്ച് കൂടിക്കാഴ്ച്ച നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമപ്രവർത്തകരെന്ന നിലയിൽ അവർ ചെയ്തതും, ചെയ്തുകൊണ്ടിരിക്കുന്നതുമായ സേവനങ്ങൾക്ക്, പാപ്പാ പ്രത്യേകം നന്ദിയർപ്പിച്ചു.
ആക്രമണാത്മക വാക്കുകളിൽ നിന്നും വ്യത്യസ്തമായി, മാത്സര്യം ഒഴിവാക്കിക്കൊണ്ട് , താഴ്മയോടെയും സ്നേഹത്തോടെയും സത്യത്തിനായുള്ള അന്വേഷണത്തെ പ്രോത്സാഹിപ്പിക്കണമെന്നു പാപ്പാ പറഞ്ഞു. നാം മറ്റുള്ളവരെ കാണുന്ന രീതിയിലും മറ്റുള്ളവരെ ശ്രദ്ധിക്കുന്നതിലും മറ്റുള്ളവരെക്കുറിച്ച് സംസാരിക്കുന്നതിലും , സമാധാനത്തിന്റെ സംവാഹകരായി മാധ്യമപ്രവർത്തകർ മാറണമെന്ന് പരിശുദ്ധ പിതാവ് ഓർമ്മപ്പെടുത്തി. ഇപ്രകാരം യുദ്ധത്തിന്റെ മാതൃകകളോട് തങ്ങളുടെ എതിർപ്പ് പ്രകടിപ്പിക്കണമെന്നും പാപ്പാ പറഞ്ഞു. തങ്ങളുടെ ജീവൻ പണയപ്പെടുത്തിക്കൊണ്ടും, യുദ്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ മനുഷ്യരിലേക്കെത്തിക്കുന്നവരെക്കുറിച്ചും പാപ്പാ പരാമർശിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും പത്രസ്വാതന്ത്ര്യത്തിന്റെയും വിലയേറിയ നന്മ സംരക്ഷിക്കാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m