മെയ് 7 ബുധനാഴ്ച, ഗരൂവ അതിരൂപതയിൽനിന്ന് ഫാ. വാലെന്തീനൊപ്പം അക്രമികൾ തട്ടികൊണ്ടുപോയവരിൽ ഒരാൾ സ്വാതന്ത്രനാക്കപ്പെട്ടുവെന്ന് ഗരൂവ അതിരൂപത ആർച്ച്ബിഷപ് ഫൗസ്തീൻ അംബാസഞ്ചോടൊ അറിയിച്ചു.
ഗ്വിജ്ജിബയിൽനിന്ന് ച്ചോല്ലിരേയിലേക്കുള്ള വഴിയിൽ സഞ്ചരിക്കവേ മെയ് 7-നാണ് കൂടെയുണ്ടായിരുന്നവർക്കൊപ്പം ഫാ. വാലെന്തീനെ അക്രമികൾ തട്ടിക്കൊണ്ടുപോയത്. ഇവക്കൊപ്പമുണ്ടായിരുന്ന മറ്റൊരാൾ കഴിഞ്ഞ ദിവസം മരണമടഞ്ഞിരുന്നു. മോശം ആരോഗ്യസ്ഥിതിയിലായിരുന്ന അദ്ദേഹത്തിന് തടവിന്റെ ഭാഗമായുള്ള പ്രശ്നങ്ങളെ അതിജീവിക്കാനായില്ലെന്നാണ് കരുതുന്നതെന്ന് ആർച്ച്ബിഷപ് ഞ്ചോടൊ അറിയിച്ചു.
അക്രമികൾ കഴിഞ്ഞ ദിവസം വിട്ടയച്ചയാൾക്കായി അദ്ദേഹത്തിന്റെ കുടുംബം മോചനദ്രവ്യം നൽകിയോയെന്ന് അറിയില്ലെന്ന് വ്യക്തമാക്കിയ അതിരൂപതാദ്ധ്യക്ഷൻ, നിലവിൽ ഫാ. വാലെന്തീൻ അക്രമികളുടെ കൈയ്യിൽ ബന്ദിയായി തുടരുകയാണെന്ന് വ്യക്തമാക്കി
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0