സംസ്ഥാനത്ത് വൃക്കരോഗികളുടെ എണ്ണം വര്‍ധിക്കുന്നു; പുകവലി മുതല്‍ സൗന്ദര്യവര്‍ധക വസ്തുക്കള്‍ വരെ കാരണങ്
സംസ്ഥാനത്ത് വൃക്കരോഗികളുടെ എണ്ണം വര്‍ധിക്കുന്നു; പുകവലി മുതല്‍ സൗന്ദര്യവര്‍ധക വസ്തുക്കള്‍ വരെ കാരണങ്ങള്‍
കണ്ണൂർ: സംസ്ഥാനത്ത് വൃക്കരോഗികളുടെ എണ്ണവും രോഗസങ്കീർണതകളും കൂടുന്നു. മുതിർന്നവരില്‍ 15 ശതമാനം ആളുകളില്‍ ഏതെങ്കിലുംതരത്തിലുള്ള വൃക്കരോഗം കണ്ടുവരുന്നു.
10 വർഷം മുൻപ് ഇത് 11 ശതമാനമായിരുന്നു. നഗരപ്രദേശത്തെക്കാള്‍ ഗ്രാമങ്ങളില്‍ രോഗനിരക്ക് അല്പം കൂടുതലുമാണ്. ദീർഘകാല വൃക്കരോഗം ബാധിച്ചവർ (ക്രോണിക് കിഡ്നി ഡിസീസ്-സികെഡി) തന്നെ പതിനായിരങ്ങളാണ്. വൃക്കപരാജയം സംഭവിച്ച് ഡയാലിസിസ് വേണ്ടിവരുന്ന രോഗികളുടെ എണ്ണവും വൃക്കമാറ്റിവെക്കേണ്ടിവരുന്നവരുടെ എണ്ണവും കൂടുകയാണ്.
സർക്കാർ സംവിധാനത്തിലൂടെ മാത്രം കഴിഞ്ഞ വർഷം 25 ലക്ഷത്തിലധികം ഡയാലിസിസ് സെഷനുകള്‍ നടത്തിയതായാണ് കണക്ക്. തുടക്കത്തില്‍ വലിയ ലക്ഷണം കാണിക്കാത്തതിനാല്‍ രോഗം നേരത്തേ കണ്ടുപിടിക്കാൻ കഴിയാത്തതും രോഗികളുടെ എണ്ണം കൂടാനിടയാക്കുന്നു.
പ്രധാനകാരണങ്ങള്‍ :
നിയന്ത്രണമില്ലാത്ത പ്രമേഹം
അമിത രക്തസമ്മർദം
ചികിത്സിച്ചുമാറ്റാത്ത അണുബാധ
പുകവലി
മരുന്നുകളുടെ ദുരുപയോഗം
ഗർഭകാലത്തെ പോഷകാഹാരക്കുറവ് വഴി കുട്ടികളില്‍ വൃക്ക തകരാറ്
വ്യായാമക്കുറവ്
വൃക്കകളെ സംരക്ഷിക്കാൻ :
പ്രമേഹം, അമിത ബിപി എന്നിവ വരാതെ നോക്കുക. വന്നാല്‍, ശാസ്ത്രീയ ചികിത്സയിലൂടെ നിയന്ത്രിക്കുക.
പുകവലിക്കാതിരിക്കുക, അനുയോജ്യമായ ശരീരഭാരം നിലനിർത്തുക.
പുതിയ കാരണങ്ങളും :
ശരീരഭാരവും പേശികളും പെട്ടെന്ന് കൂട്ടാൻ കഴിക്കുന്ന പ്രോട്ടീൻ സപ്ലിമെന്റുകളുടെ ഉപയോഗം, അശാസ്ത്രീയ ഡയറ്റ് രീതി, അശാസ്ത്രീയ ഹെല്‍ത്ത് സപ്ലിമെന്റുകള്‍, സൗന്ദര്യവർധക വസ്തുക്കളിലെ മെർക്കുറി അംശം തുടങ്ങിയവ വൃക്കകളുടെ തകരാറിന് വഴിവെക്കുന്നതായി കാണുന്നു. പ്രോട്ടീൻ സപ്ലിമെന്റുകള്‍ രോഗികള്‍ക്കുള്ളതാണ്. ആരോഗ്യമുള്ളവർക്ക് ഭക്ഷണത്തിലൂടെത്തന്നെ ആവശ്യമായ പോഷകങ്ങള്‍ ലഭിക്കും
ഡോ. ജയന്ത് തോമസ്, വൃക്കരോഗവിദഗ്ധൻ, ലിസി ഹോസ്പിറ്റല്‍, കൊച്ചി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0