സുവിശേഷ വെളിച്ചത്തിൽ കാലത്തിന്റെ അടയാളങ്ങളെ വ്യാഖ്യാനിക്കുകയാണ് സഭയുടെ സ്ഥായിയായ ദൗത്യമെന്നും,
സാരമായ പ്രതിസന്ധികളെ സംബന്ധിച്ച വ്യാഖ്യാനാത്മക താക്കോലുകൾ പ്രദാനം ചെയ്യാൻ സഭായുടെ സാമൂഹ്യപ്രബോധനങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും ഉദ്ബോധിപ്പിച്ച് ലിയോ 14മൻ മാർപാപ്പാ.
1891-ൽ പുറപ്പെടുവിച്ച സാമൂഹികചാക്രികലേഖനമായ “റേരും നൊവാരു”മിൻറെ ഒന്നാം ശതാബ്ദിയോടനുബന്ധിച്ച് വിശുദ്ധ രണ്ടാം ജോൺപോൾ മാർപ്പാപ്പാ 1991 മെയ് 1-ന് നല്കിയ “ചെന്തേസിമൂസ് ആന്നൂസ്” എന്ന ചാക്രിലേഖനത്തിൻറെ പേരു സ്വീകരിച്ചുകൊണ്ട് സഭയുടെ സാമൂഹ്യപ്രബോധനങ്ങൾ ആഴത്തിൽ പഠിക്കുകയും വ്യാപിക്കുകയും ചെയ്യുന്നതിന് സഹകരിക്കുകയും സഭാപ്രവർത്തനങ്ങൾക്ക് സഹായമേകുകയും ചെയ്യുന്ന “ചെന്തേസിമൂസ് ആന്നൂസ്” ഫൗണ്ടേഷൻറെ അംഗങ്ങളെ വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു പാപ്പാ.
യുദ്ധങ്ങൾ, കാലാവസ്ഥാ വ്യതിയാനം, വർദ്ധിച്ചുവരുന്ന അസമത്വങ്ങൾ, നിർബന്ധിതവും ചെറുക്കപ്പെടുന്നതുമായ കുടിയേറ്റങ്ങൾ, അപമാനിത ദാരിദ്ര്യം, വിനാശകരമായ സാങ്കേതിക കണ്ടുപിടുത്തങ്ങൾ, തൊഴിലിൻറെയും അവകാശങ്ങളുടെയും സന്ദിഗ്ദാവസ്ഥ തുടങ്ങിയ പ്രശ്നങ്ങളുടെ നാടകീയ സ്വഭാവം ഓർമ്മിപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ പ്രതിസന്ധിബാഹുല്യം എന്ന് വിവർത്തനം ചെയ്യാവുന്ന "പോളിക്രൈസിസ്" എന്ന പദം ഉപയോഗിച്ചതിനെക്കുറിച്ചും ലിയൊ പതിനാലാമൻ പാപ്പാ പരാമർശിച്ചു.
എല്ലായ്പ്പോഴും സമാധാനത്തിൽ ഒറ്റ ജനതയായിരിക്കാൻ ഒന്നുചേർന്നുകൊണ്ട് പാലങ്ങൾ പണിയുന്നതിന് സംഭാഷണത്തിലൂടെയും സമാഗമത്തിലൂടെയും നാം പരസ്പരം സഹായിക്കണമെന്ന് മാർപാപ്പാ ആവർത്തിച്ചു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0