നിലവിലെ ഉക്രൈന്റെ അവസ്ഥയെക്കുറിച്ച് പ്രസിഡൻറ് വ്ലോൾമിർ സെലെൻസ്കിയുമായി ടെലിഫോൺ സംഭാഷണം നടത്തി ലിയോ 14-മൻ മാർപാപ്പ.
ഈ ടെലെഫോൺ സംഭാഷണം നടന്നതായി പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണകാര്യാലയത്തിൻറെ (പ്രസ്സ് ഓഫീസിൻറെ) മേധാവി മത്തേയൊ ബ്രൂണി സ്ഥിരീകരിച്ചു.
ഉക്രൈയിനിൽ നീതിപൂർവ്വകവും സ്ഥായിയുമായ സമാധാനം ഉണ്ടാകുന്നതിനും തടവുകാർ മോചിപ്പിക്കപ്പെടുന്നതിനും വേണ്ടി ലിയൊ പതിനാലാമൻ പാപ്പാ ഞായറാഴ്ചത്തെ മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ നടത്തിയ അഭ്യർത്ഥനയ്ക്ക് പ്രസിഡൻറ് സെലെൻസ്കി നന്ദി പ്രകാശിപ്പിച്ചു.
റഷ്യ ഉക്രൈയിനിൽ നിന്നു പുറത്താക്കിയ ഉക്രൈയിൻകാരയ ആയിരക്കണക്കിനു കുഞ്ഞുങ്ങളുടെ കാര്യവും താൻ പാപ്പായുമായി സംസാരിച്ചുവെന്നും അവരെ ഉക്രൈയിനിലേക്ക് തിരികെ കൊണ്ടുവരുന്നതിന് വത്തിക്കാന്റെ സഹായം പ്രതീക്ഷിക്കുന്നുണ്ടെന്നും ലെൻസ്കി “എക്സി”ൽ കുറിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m