ഭീമമായ കടക്കെണിയിൽ ഏറെ ബുദ്ധിമുട്ടിയിരുന്ന സാംബിയൻ രാഷ്ട്രത്തിനു കത്തോലിക്കാ സഭ നൽകിയ സഹായങ്ങൾക്ക്, രാഷ്ട്രപതി ഹകൈൻഡെ ഹിചിലേമ നന്ദി പറഞ്ഞു.
രാജ്യത്തിൻ്റെ കടം പുനഃക്രമീകരിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ കത്തോലിക്കാ സഭയുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്നു, ലുസാക്കയിലെ അപ്പസ്തോലിക് നുൺഷ്യോ ആർച്ച് ബിഷപ്പ് ജാൻലൂക്ക പെരിച്ചിയുമായി നടത്തിയ കൂടിക്കാഴ്ചാവേളയിൽ എടുത്തു പറഞ്ഞു.
കടം കുറയ്ക്കുന്നതിനും സാമ്പത്തിക വീണ്ടെടുക്കലിനും വേണ്ടിയുള്ള സാംബിയയുടെ ലക്ഷ്യങ്ങൾക്ക് കത്തോലിക്കാ സഭ വളരെയധികം പിന്തുണ നൽകിയിരുന്നു. ജി20 കടാശ്വാസ ചട്ടക്കൂടിൽ സാംബിയയുടെ സ്ഥാനത്തെ പിന്തുണയ്ക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. രാജ്യത്തിൻ്റെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി കടാശ്വാസത്തിൻ്റെ ഫലമായുണ്ടാകുന്ന തുകകൾ തന്ത്രപരമായ നിക്ഷേപങ്ങളിലും അന്താരാഷ്ട്ര വ്യാപാര പങ്കാളിത്തത്തിലും നിക്ഷേപിക്കാൻ തൻ്റെ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും പ്രസിഡൻ്റ് ഹിചിലേമ അടിവരയിട്ടു പറഞ്ഞു.
സാംബിയയിലെ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക ക്ഷേമം എന്നീ മേഖലകളിൽ കാര്യമായ സംഭാവന നൽകിയിട്ടുള്ള കത്തോലിക്കാ സഭയുമായി അടുത്ത് പ്രവർത്തിക്കാനുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയും പ്രസിഡന്റ് എടുത്തുപറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m