April 25: വിശുദ്ധ മര്‍ക്കോസ്

രക്ഷകനായ യേശു മരിക്കുമ്പോള്‍ മര്‍ക്കോസ് ഒരു യുവാവായിരുന്നു.
തിരുസഭയുടെ ആദ്യകാല വളര്‍ച്ചക്ക്‌ സാക്ഷ്യം വഹിച്ച വിശുദ്ധന് യേശുവിനെ കുറിച്ചുള്ള അറിവ് പില്‍ക്കാലത്ത്‌ തന്റെ സുവിശേഷ രചനകളില്‍ പ്രതിഫലിപ്പിക്കുകയും ചെയ്തു. ആദ്യകാലങ്ങളില്‍ വിശുദ്ധ മര്‍ക്കോസ് തന്റെ സ്വന്തക്കാരനായിരുന്ന ബര്‍ണബാസിനേയും, പൗലോസിന്റെയും ഒപ്പം അന്തിയോക്കിലേക്കുള്ള യാത്രയിലും അവരുടെ ആദ്യത്തെ പ്രേഷിത യാത്രയിലും സഹചാരിയായി വര്‍ത്തിച്ചിരുന്നതായും കാണാം.
വിശുദ്ധ പത്രോസും മര്‍ക്കോസും തമ്മില്‍ വളരെ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്, അദ്ദേഹം വിശുദ്ധ പത്രോസിന്റെ സഹചാരിയും, ശിഷ്യനും, തര്‍ജ്ജമക്കാരനുമായി വര്‍ത്തിച്ചിരുന്നുവെന്ന്‍ പറയപ്പെടുന്നു. വിശുദ്ധ പത്രോസ് റോമില്‍ സുവിശേഷ പ്രഘോഷണം നടത്തിയപ്പോള്‍ മര്‍ക്കോസ് അവിടെ സന്നിഹിതനായിരുന്നുവെന്നും, വിശുദ്ധ പത്രോസിന്റെ സ്വാധീനത്താലാണ് വിശുദ്ധന്‍ തന്റെ ആദ്യത്തെ സുവിശേഷം രചിച്ചതെന്നും ഒരു പൊതുവായ അഭിപ്രായമുണ്ട്.

നാല് സുവിശേഷങ്ങളിലും വെച്ച് ഏറ്റവും ചെറിയ സുവിശേഷം വിശുദ്ധ മര്‍ക്കോസിന്റെതായിരിന്നു. കൂടാതെ അദ്ദേഹത്തിന്റെ സുവിശേഷം രൂപം കൊണ്ടത്‌ റോമിലാണ്. മാത്രമല്ല യേശുവിന്റെ ജീവിതത്തെ കാലഗണനാപരമായി അവതരിപ്പിച്ചതാണ് വിശുദ്ധന്റെ മറ്റൊരു യോഗ്യത. അദ്ദേഹത്തിന്റെ സുവിശേഷത്തില്‍ രക്ഷകന്റെ ജീവിത സംഭവങ്ങളെ ചരിത്രപരമായി കോര്‍ത്തിണക്കിയിരിക്കുന്നത് കാണുവാന്‍ നമ്മുക്ക് സാധിയ്ക്കും. വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷങ്ങള്‍ ‘പത്രോസിന്റെ സുവിശേഷങ്ങളെന്ന്’ പറയപ്പെടുന്നു.

കാരണം വിശുദ്ധ മര്‍ക്കോസ് സുവിശേഷമെഴുതിയത് വിശുദ്ധ പത്രോസിന്റെ നിര്‍ദ്ദേശത്തിലും സ്വാധീനത്തിലുമാണ്. ഈജിപ്തിലെ അലെക്സാണ്ട്രിയായിലെ മെത്രാനായിരിരുന്നതു കൊണ്ട് ഒരു രക്തസാക്ഷിയുടെ മരണമായിരുന്നു വിശുദ്ധന്റെതെന്നു കരുതപ്പെടുന്നു

ഇതര വിശുദ്ധര്‍

1.ക്രോഘന്‍ ബിഷപ്പ് മക്കായിന്‍

  1. അലക്സാണ്ട്രിയായിലെ അനിയാനൂസ്
  2. ലോബെസ്സ് ബിഷപ്പായ എര്‍മീനൂസ്
  3. എവോഡിയൂസ്, ഹെര്‍മോജെനസ്, കളിസ്റ്റാ
  4. ഔക്സേറിലെ ഹെറിബാള്‍ഡൂസ്
  5. അന്തിയോക്യായിലെ ഫിലോയും അഗാത്തോപൊദെസ്സും

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group