ഇസ്രയേൽ സൈന്യം പിൻവാങ്ങി; വടക്കൻ ഗാസയിൽ 409 മൃതദേഹങ്ങൾ കണ്ടെടുത്തു

ഇസ്രയേല്‍ സൈന്യം പിൻവാങ്ങിയപ്പോള്‍ ഇതുവരെ കണ്ടെത്തിയത് 406 മൃതദേഹങ്ങള്‍. വടക്കൻ ഗാസയിലെ അല്‍ ഷിഫ ആശുപത്രിയില്‍നിന്നും തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തില്‍നിന്നുമാണ് പലസ്തീൻകാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിലിന് മണ്ണുമാന്തിയന്ത്രം അടക്കം ഉപകരണങ്ങള്‍ക്കായി പലസ്തീൻ രക്ഷാപ്രവർത്തകസംഘം രാജ്യാന്തരസഹായം തേടി.

ഇന്നലെ മധ്യഗാസയിലും തെക്കൻ ഗാസയിലും ഇസ്രയേല്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ 153 പേർ കൂടി കൊല്ലപ്പെട്ടു. ഇതുവരെ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 33,360 ആയി. 75,933 പേർക്കു പരുക്കേറ്റു.

കയ്റോയിലെ സമാധാന ചർച്ച ഫലം കാണാത്ത സാഹചര്യത്തില്‍ മധ്യസ്ഥരാജ്യങ്ങളായ ഈജിപ്തും ഖത്തറും പുതിയ വെടിനിർത്തല്‍ നിർദേശങ്ങള്‍ ഹമാസിനും ഇസ്രയേലിനും മുൻപാകെ വച്ചിട്ടുണ്ട്.

ഖാൻ യൂനിസില്‍ വീടുകളടക്കം 55% കെട്ടിടങ്ങളും തകർന്നതായി പഠന സംഘം വെളിപ്പെടുത്തി. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ (ഇസ) ഉപഗ്രഹ ഡേറ്റ അടിസ്ഥാനമാക്കി സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിലെ ഗ്വാജേറ്റ് സെന്റർ നടത്തിയ പഠനത്തില്‍ 45,000 കെട്ടിടങ്ങള്‍ തകർന്നതായി കണ്ടെത്തി.

വടക്കൻ ഗാസയില്‍ 70 ശതമാനത്തിലേറെ കെട്ടിടങ്ങളായിരുന്നു തകർന്നത്.6 മാസം വെടിനിർത്തല്‍, 40 ബന്ദികള്‍ക്കു പകരം 700 പലസ്തീൻ തടവുകാർ, വടക്കൻ ഗാസയില്‍ ഇസ്രയേല്‍ സ്ഥാപിച്ച ചെക് പോസ്റ്റുകള്‍ നീക്കല്‍ തുടങ്ങിയ ശുപാർശകളാണു പുതിയ വെടിനിർത്തല്‍ കരാറിലുള്ളത്.

253 ബന്ദികളില്‍ 133 പേരാണു ഹമാസിന്റെ കസ്റ്റ‍ഡിയില്‍ ശേഷിക്കുന്നത്. അതിനിടെ ആക്രമണത്തിനു മുന്നോടിയായി, റഫയില്‍നിന്ന് പലസ്തീൻകാരെ ഒഴിപ്പിക്കാനായി ഇസ്രയേല്‍ 40,000 കൂടാരങ്ങള്‍ വാങ്ങിയതായി റിപ്പോർട്ടുണ്ട്. റഫ ആക്രമണത്തിനു തീയതി കുറിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m