യേശുവിന്റെ ചിത്രം ഒരു വീട്ടിൽ ഉള്ളത് കൊണ്ട് ഒരാൾ ക്രിസ്തുമതം സ്വീകരിച്ചുവെന്ന് അർത്ഥമാക്കുന്നില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച്.
അമരാവതി ജില്ലാ ജാതി സർട്ടിഫിക്കറ്റ് പരിശോധനാ കമ്മിറ്റി തന്റെ ജാതി ‘മഹർ’ എന്നത് അസാധുവാക്കിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് 17കാരിയായ പെൺകുട്ടി സമർപ്പിച്ച ഹർജി ജസ്റ്റിസുമാരായ പൃഥ്വിരാജ് ചവാൻ, ഊർമിള ജോഷി ഫാൽക്കെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഹർജിക്കാരുടെ കുടുംബം ബുദ്ധമതത്തിന്റെ പാരമ്പര്യം പിന്തുടരുന്നുവെന്ന് വ്യക്തമായതിനാൽ വിജിലൻസ് ഓഫീസറുടെ റിപ്പോർട്ട് തള്ളേണ്ടതുണ്ട്. കമ്മറ്റിയുടെ വിജിലൻസ് സെൽ നടത്തിയ അന്വേഷണത്തിൽ ഹർജിക്കാരുടെ അച്ഛനും മുത്തച്ഛനും ക്രിസ്തുമതം സ്വീകരിച്ചതായും അവരുടെ വീട്ടിൽ യേശുക്രിസ്തുവിന്റെ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് അവരുടെ ജാതി അവകാശവാദം അസാധുവാക്കാനുള്ള തീരുമാനമെടുത്തത്.
ഇവർ ക്രിസ്ത്യൻമതം സ്വീകരിച്ചതിനാൽ മറ്റ് പിന്നോക്ക വിഭാഗങ്ങളുടെ വിഭാഗത്തിലാണ് ഇവരെ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും സമിതി വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group