ഇന്ത്യയിലെ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളുടെ പ്രത്യേക പദവിയിൽ മാറ്റം വരുത്താൻ ആലോചിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ.
ജമ്മു-കാഷ്മീരിന്റെ പ്രത്യേക പദ്ധതി റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം നടക്കുന്നതിനിടെയാണ് സോളിസിറ്റര്‍ ജനറൽ തുഷാർ മേത്ത ഇക്കാര്യം അറിയിച്ചത്.
ഭരണഘടനയുടെ 370 അനുച്ഛേദപ്രകാരം താത്കാലികമായാണ് ജമ്മു-കാഷ്മീരിന് പ്രത്യേക പദവി നൽകിയത്. എന്നാൽ, വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവിയാണ് നൽകിയിരിക്കുന്നത്.
മനീഷ് തിവാരി സുപ്രീം കോടതിയിൽ സമർപ്പിച്ച ഇടക്കാല അപേക്ഷയിലാണ് സോളിസിറ്റർ ജനറൽ ഇക്കാര്യം വ്യക്തമാക്കിയത്.
വടക്കു-കിഴക്കൻ സംസ്ഥാനങ്ങളുടെ പ്രത്യേക പദവി റദ്ദാക്കാൻ സാധ്യതയുണ്ടെന്ന് മനീഷ് തിവാരി കോടതിയിൽ പറഞ്ഞപ്പോൾ, കേന്ദ്രത്തിന് അങ്ങനെ ഉദ്ദേശ്യമില്ലെങ്കിൽ എന്തിനു പേടിക്കണമെന്ന് ഭരണഘടനാ ബെഞ്ച് തലവനായ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് ചോദിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group