മാരക രക്തജന്യരോഗം ബാധിച്ചവർക്കായുള്ള സാമൂഹ്യ സുരക്ഷാ മിഷന്റെ സമാശ്വാസം പദ്ധതിയിൽ തലാസീമിയ രോഗികളെ ഉള്പ്പെുടുത്തിയില്ലെന്ന് ആക്ഷേപം. സംസ്ഥാനത്തെ അറുനൂറോളം വരുന്ന തലാസീമിയ രോഗികളെയാണ് ഇനിയും പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്താത്തത്.
സമാന ജനിതക രോഗമായ ഹീമോഫീലിയ ബാധിച്ചവർക്ക് ആയിരവും സിക്കിൾസെൽ അനീമിയ ബാധിച്ചവർക്കു രണ്ടായിരം രൂപയും പ്രതിമാസം നൽകുന്നുണ്ട്. എന്നാൽ, തലാസീമിയ രോഗികളെ പദ്ധതിയുടെ ഭാഗമാക്കാനുള്ള നടപടികളൊന്നും ഉണ്ടായിട്ടില്ല. തലാസീമിയ രോഗികളോട് കാണിക്കുന്ന കടുത്ത വിവേചനവും അവഗണനയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ പല തവണ അധികൃതർക്കു പരാതി നൽകിയിരുന്നെങ്കിലും അനുകൂല നടപടികളുണ്ടായില്ല.
കഴിഞ്ഞ മാർച്ച് 21നു കൗൺസിൽ ഭാരവാഹികൾ തിരുവനന്തപുരത്ത് മന്ത്രി ആർ. ബിന്ദുവിനു നിവേദനം നൽകിയപ്പോൾ തലാസീമിയ രോഗികൾക്കും സമാശ്വാസം പദ്ധതി പ്രകാരമുള്ള ധനസഹായം നൽകാമെന്ന് ഉറപ്പു നൽകിയതായിരുന്നു. എന്നാൽ ഇതു പാലിക്കപ്പെട്ടില്ല.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group