യുദ്ധം ആരും ആഗ്രഹിക്കുന്നില്ല : ലെബനൻ ആർച്ച് ബിഷപ്പ്

യുദ്ധം ആരും ആഗ്രഹിക്കുന്നില്ലെന്നും ലെബനനിലെ ജനങ്ങൾ യുദ്ധത്തിൻ്റെ കെടുതികളിലാണെന്നും വെളിപ്പെടുത്തി ലെബനനിലെ ടയർ മാറോനീത്താ ആർച്ച് ബിഷപ്പ് ചാർബെൽ അബ്ദുല്ല.

അടുത്തിടെയുണ്ടായ ഹിസ്ബുള്ള ടെലികമ്മ്യൂണിക്കേഷനെ ലക്ഷ്യമിട്ടുള്ള
സ്ഫോടനങ്ങളെത്തുടർന്ന്, ആശങ്കകൾ വർധിച്ചതായി അദ്ദേഹം പറഞ്ഞു.

സെപ്റ്റംബർ 17, 18 തീയതികളിൽ നടന്ന അക്രമങ്ങളിൽ നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും, ചിലർ കൊല്ലപ്പെടുകയും ചെയ്തു. ഇതേതുടർന്ന് ഇസ്രായേൽ സൈന്യം ലബനന്റെ മറ്റു ഭാഗങ്ങളിലേക്കും സൈന്യത്തെ വിന്യസിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. നിരവധി ബുദ്ധിമുട്ടുകൾ സൃഷ്ടിച്ച ഈ യുദ്ധം ആരും ആഗ്രഹിക്കുന്നില്ല എന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. എന്നാൽ പോരാട്ടങ്ങൾക്ക് നടുവിലും മേഖലയിലുള്ള ക്രൈസ്തവർ തങ്ങളുടെ പ്രാർത്ഥനാ ജീവിതം അഭംഗുരം മുൻപോട്ടു കൊണ്ടു പോകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m