ഇന്നത്തെ ലോകത്തിൽ സമാധാനത്തെ കുറിച്ച് കൂടുതൽ സംസാരിക്കാൻ കഴിവുറ്റ ഇടയനാണ് പുതിയ പാപ്പാ ലിയൊ പതിനാലമൻ എന്ന് അമേരിക്കൻ ഐക്യനാടുകളിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ ആർച്ചുബിഷപ്പ് തിമോത്തി ബ്രോള്യൊ.
അമേരിക്കക്കാരാനായ ഒരാൾ പത്രോസിൻറെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ച് വത്തിക്കാൻ വാർത്താവിഭാഗത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘർഷം, ഉക്രൈയിൻ റഷ്യ പോരാട്ടം, മദ്ധ്യപൂർവ്വദേശത്തെ സംഘർഷാവസ്ഥ എന്നിങ്ങനെ ലോകത്തിൻറെ വിവിധ ഭാഗങ്ങൾ സംഘർഷവേദികളായിരിക്കുന്ന അവസ്ഥ അനുസ്മരിച്ച ആർച്ചുബിഷപ്പ് ബ്രോള്യൊ ആഗോളതലത്തിലുള്ള നിരവധിയായ പ്രതിസന്ധികൾക്കിടയിൽ പാപ്പാ സമാധാനത്തിൻറെ സ്വരമായി മാറുക സുപ്രധാനമാണെന്നുo പറഞ്ഞു.
ലിയൊ എന്ന നാമം പുതിയ പാപ്പാ തിരഞ്ഞെടുത്തത് സഭാചരിത്രവുമായുള്ള അഗാധ ബന്ധമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m