അഗസ്തീനിയൻ സഭയുടെ മുൻ പ്രിയോർ ജനറൽ കൂടിയായിരുന്ന ലിയോ പതിനാലാമൻ പാപ്പാ,
താൻ കൂടി അംഗമായ അഗസ്തീനിയൻ സഭയുടെ ജനറലേറ്റിലെത്തി വിശുദ്ധ ബലിയർപ്പിക്കുകയും, സഹസന്ന്യസ്തവൈദികർക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും സമയം ചിലവഴിക്കുകയും ചെയ്തു. പാപ്പയുടേത് കുടുംബാന്തരീക്ഷത്തിലുള്ള ഒരു സന്ദർശനമായിരുന്നുവെന്ന് പ്രിയോർ ജനറൽ, ഫാ. അലെഹാന്ദ്രോ മൊറാൽ പറഞ്ഞു.
ലിയോ പതിനാലാമൻ പാപ്പാ, 2001 മുതൽ 2013 വരെ ഈ ഭവനത്തിലാണ് വസിച്ചിരുന്നതെന്നും, വത്തിക്കാനിലെ മെത്രാന്മാർക്കുവേണ്ടിയുള്ള ഡികാസ്റ്ററിയുടെ അദ്ധ്യക്ഷനായിരുന്ന കാലത്ത്, പല ദിവസങ്ങളിലും കർദ്ദിനാൾ പ്രേവോസ്റ്റ് തങ്ങൾക്കൊപ്പം വിശുദ്ധ ബലിയർപ്പിക്കാനെത്തുമായിരുന്നുവെന്നും ഫാ. മൊറാൽ അറിയിച്ചു.
പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും തങ്ങളുടെ സഹവൈദികനെന്ന നിലയിലാണ് അദ്ദേഹത്തിന്റെ സാന്നിദ്ധ്യം തങ്ങൾക്കനുഭവപ്പെട്ടതെന്ന്, അഗസ്റ്റീനിയൻ സഭയുടെ ഇറ്റലിയിലെ പ്രൊവിൻഷ്യൽ പ്രിയോർ ഫാ. ഗബ്രിയേലേ പെദിചീനോ വത്തിക്കാൻ മീഡിയയോട് പറഞ്ഞു. വിശുദ്ധ അഗസ്റ്റിൻ ആവശ്യപ്പെടുന്നതുപോലെ, പരസ്പരം സമീപസ്ഥരായി ഐക്യത്തിൽ ജീവിക്കാൻ പാപ്പാ തങ്ങളെ ആഹ്വാനം ചെയ്തുവെന്ന് ഫാ. മൊറാൽ അനുസ്മരിച്ചു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m