ലിയോ പതിനാലാമൻ പാപ്പാ, സഭയ്ക്കുമുഴുവനും വേണ്ടിയുള്ള വലിയ ഒരു സമ്മാനമാണെന്നും, അതിൽ തങ്ങൾ ഏറെ സന്തോഷിക്കുന്നുവെന്നും ലിയോ പതിനാലാമൻ പാപ്പായുടെ സുഹൃത്തും, അഗസ്തീനിയൻ സഭയുടെ അധിപനുമായ ഫാ. ഫാദർ അലജാൻഡ്രോ മോറൽ.
ലിയോ പതിനാലാമൻ പാപ്പാ, സഭയ്ക്കുമുഴുവനും വേണ്ടിയുള്ള വലിയ ഒരു സമ്മാനമാണെന്നും, അതിൽ തങ്ങൾ ഏറെ സന്തോഷിക്കുന്നുവെന്ന വാക്കുകളോടെയാണ് അദ്ദേഹം വത്തിക്കാൻ മാധ്യ വിഭാഗത്തോട് സംസാരിച്ചത്.
എല്ലാവരോടും അടുപ്പം പുലർത്തുകയും, ആത്മീയമായി എപ്പോഴും ദൈവത്തോട് ചേർന്നുനിന്ന വ്യക്തിയാണ് പുതിയ പാപ്പായെന്നു ഫാദർ അലജാൻഡ്രോ പങ്കുവച്ചു. സമൂഹത്തിൽ വേർതിരിവുകളില്ലാതെ, പാവപ്പെട്ടവരെയും, ധനികരെയും ഒരു പോലെ സ്നേഹിച്ച വ്യക്തിയാണ് അദ്ദേഹമെന്നും കൂട്ടിച്ചേർത്തു. ലിയോ പതിനാലാമൻ എന്ന പേര് തിരഞ്ഞെടുത്തതിന് പിന്നിലെ പ്രചോദനവും ഫാദർ അലജാൻഡ്രോ എടുത്തു പറഞ്ഞു.
സമൂഹത്തിനു വേണ്ടിയും, മനുഷ്യന്റെ ഉന്നതിക്കുവേണ്ടിയും പ്രയത്നിച്ച മഹാനായ പാപ്പയായിരുന്ന ലിയോ പതിമൂന്നാമന്റെ ജീവിത മാതൃകയാണ്, ലിയോ പതിനാലാമൻ എന്ന പേര് തിരഞ്ഞെടുക്കുന്നതിന് കാരണമായതെന്നും ഫാദർ അലജാൻഡ്രോ പറഞ്ഞു. വത്തിക്കാൻ ബസിലിക്കയുടെ ബാൽക്കണിയിൽ നിന്ന് നടത്തിയ ആദ്യ പ്രഭാഷണത്തിൽ ഉൾച്ചേർന്നിരുന്ന നീതിയും, സമാധാനവും എന്ന രണ്ടു പുണ്യങ്ങൾ ഏറെ പ്രധാനപ്പെട്ടതാണെന്നും ഫാദർ അലജാൻഡ്രോ പറഞ്ഞു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m