ഇരകളെ സൃഷ്ടിക്കുകയും അക്രമം വിതയ്ക്കുകയും ചെയ്യുന്നവരല്ല, സമാധാനം വിതയ്ക്കുന്നവരാണ് ചരിത്രത്താളുകളിൽ ഇടം പിടിക്കുകയെന്ന് ലിയോ പതിനാലാമൻ മാർപാപ്പാ.
രക്തസാക്ഷിത്വത്തിന്റേതായ അനുഭവത്തിലൂടെയാണ് പല പൗരസ്ത്യസഭകളും കടന്നുപോകുന്നതെന്ന്, ഫ്രാൻസിസ് പാപ്പായുടെ പ്രഭാഷണങ്ങളെ അധികരിച്ചും, വിശുദ്ധ നാട്, ഉക്രൈൻ, ലെബനോൻ, സിറിയ, മദ്ധ്യപൂർവ്വദേശങ്ങൾ, തിഗ്രേ, കൗക്കസോ തുടങ്ങിയ ഇടങ്ങളെ പരാമർശിച്ചു കൊണ്ടും പാപ്പാ പ്രസ്താവിച്ചു.
മിലിട്ടറിയുടെ വിജയമെന്ന പേരിൽ വിശേഷിപ്പിക്കപ്പെടുന്ന പല സംഭവങ്ങളിലും കൊല്ലപ്പെടുന്നത് മനുഷ്യരാണെന്ന് നമുക്ക് മറക്കാതിരിക്കാമെന്ന് പറഞ്ഞ പാപ്പാ, തന്റെയല്ല, "നിങ്ങൾക്ക് സമാധാനമെന്ന് ആശംസിക്കുന്ന" ക്രിസ്തുവിന്റെ പേരിൽ സമാധാനഹ്വാനം നടത്തുവെന്ന് പ്രസ്താവിച്ചു.
ക്രിസ്തു ആശംസിക്കുന്ന സമാധാനമെന്നത് യുദ്ധത്തിന് ശേഷമുള്ള നിശ്ശബ്ദതയല്ലെന്നും, വ്യക്തികളിലേക്ക് നോക്കുകയും അവരെ സജീവരാക്കുകയും ചെയ്യുന്ന കൃപയാണതെന്നും പാപ്പാ ഓർമ്മപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m