കൃഷിവകുപ്പ് സമ്പൂര്‍ണ്ണ പരാജയം; അഡ്വ. ഷെവലിയാർ വി.സി. സെബാസ്റ്റ്യന്‍

കാര്‍ഷികമേഖലയേയും കര്‍ഷകരേയും സംരക്ഷിക്കുന്നതില്‍ സംസ്ഥാന കൃഷിവകുപ്പ് സമ്പൂര്‍ണ പരാജയമാണെന്നും കര്‍ഷകര്‍ക്ക് ഈ വര്‍ഷം കണ്ണീരോണമാണെന്നും അഡ്വ. ഷെവലിയാർ വി.സി. സെബാസ്റ്റ്യന്‍.

2019 ഡിസംബര്‍ 20ന് നിയമസഭ പാസാക്കിയതും 2020 ഒക്ടോബര്‍ 14ന് നിലവില്‍ വന്നതുമായ കര്‍ഷക ക്ഷേമനിധി ബോര്‍ഡ് അട്ടിമറിക്കപ്പെട്ടു. കര്‍ഷകര്‍ക്ക് 5000 രൂപ പെന്‍ഷന്‍ നല്‍കുന്നുവെന്ന് പ്രഖ്യാപിച്ച പദ്ധതി നടപ്പിലാക്കിയിട്ടില്ല. കാലഹരണപ്പെട്ട ഭൂനിയമങ്ങളെ മുറുകെപ്പിടിച്ച് വിളമാറ്റകൃഷി, ഫലവര്‍ഗ്ഗകൃഷി സാധ്യതകളും കൃഷിവകുപ്പ് ഇല്ലാതാക്കി. ആഗോളമാറ്റങ്ങള്‍ക്കനുസരിച്ചും കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസരിച്ചും കൃഷിരീതികള്‍ മാറ്റാന്‍ തടസമായി നില്‍ക്കുന്ന സര്‍ക്കാരുള്ള സംസ്ഥാനം കേരളം മാത്രമാണ്.

ചിങ്ങം ഒന്നിന് ഒരു ലക്ഷം പുതിയ കൃഷിയിടങ്ങള്‍ ഉദ്ഘാടനം ചെയ്യപ്പെടുമെന്ന പ്രഖ്യാപനവും നടപ്പിലായില്ല. പഴം-പച്ചക്കറി താങ്ങുവിലയും നടപ്പിലാക്കുന്നതില്‍ കൃഷിവകുപ്പ് പരാജയപ്പെട്ടു. കൃഷിനാശത്തിന്‍റെ 316.84 കോടി രൂപ നഷ്ടപരിഹാരവും ഇതുവരെ നൽകിയിട്ടില്ല.

കാര്‍ഷിക മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ 100 കോടി വിപണന കമ്പനിയും ബജറ്റ് പ്രഖ്യാപനമായി നിലനില്‍ക്കുന്നു. സര്‍ക്കാര്‍ ഖജനാവിലെ കോടികള്‍ ചെലവഴിച്ച് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ വേണ്ടി മാത്രമായി കൃഷി വകുപ്പിന്‍റെ ആവശ്യമില്ലെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group