നൈജീരിയയിൽ വിവിധ ആക്രമണങ്ങളിൽ എട്ട് ക്രൈസ്തവർ കൊല്ലപ്പെട്ടു

ക്രൈസ്തവരുടെ ചുടുനിണം വീണ് നൈജീരിയൻ മണ്ണ്. കഴിഞ്ഞയാഴ്ച മൂന്ന് രാജ്യത്തെ ഗ്രാമങ്ങളിൽ നടന്ന വിവിധ ആക്രമണളിൽ രണ്ട് കുട്ടികളടക്കം എട്ട് ക്രൈസ്തവർ കൊല്ലപ്പെട്ടു.

ഫുലാനി തീവ്രവാദികളാണ് ആക്രമണം നടത്തിയത്. ഉറങ്ങിക്കിടന്ന രണ്ട് കുട്ടികളടക്കം അഞ്ച് ക്രിസ്ത്യാനികളെ അക്രമികൾ കൊലപ്പെടുത്തുകയും ഒരാളെ പരിക്കേൽപ്പിക്കുകയും മൂന്ന് വീടുകൾ കത്തിക്കുകയും ചെയ്തു.

“പത്ത് മണിയോടെയാണ് ആക്രമണമുണ്ടായത്. ഈ സംഭവം ഹൃദയഭേദകവും ക്രൂരവും അപലപനീയവും പ്രകോപനരഹിതവുമാണ്. കൂടാതെ വീട്ടിലും ചുറ്റുപാടുകളിലും സമാധാന ഭരണം ഉറപ്പാക്കാൻ എല്ലാ നല്ല മനസ്സുള്ള റിഗ്‌വെ സ്വദേശികളും അശ്രാന്തമായി പരിശ്രമിക്കുന്ന സമയത്താണ് ഇത് വരുന്നത്.” ഇറിഗ്വെ ഡെവലപ്മെന്റ് അസോസിയേഷന്റെ (ഐ. ഡി. എ) വക്താവ് സാം ജുഗോ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group