പതിനായിരക്കണക്കിന് ആളുകളെ പുതുജീവിതത്തിലേക്ക് നയിച്ച ഫാ. ജോർജ് കരിന്തോളിൽ എം. സി. ബി. എസ്. അന്തരിച്ചു

ധ്യാനങ്ങളിലൂടെയും കൗൺസിലിങ്ങിലൂടെയും പതിനായിരക്കണക്കിന് ആളുകളെ പുതുജീവിതത്തിലേക്ക് നയിച്ച വിശുദ്ധനായ വൈദികൻ ഫാ. ജോർജ് കരിന്തോളിൽ എം. സി. ബി. എസ്. അന്തരിച്ചു. ഇന്ന് (സെപ്റ്റംബർ 18, 2024) പുലർച്ചെ ആലുവ രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു മരണം.

ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹത്തിന്റെ മുൻ സുപ്പീരിയർ ജനറലായിരുന്നു അദ്ദേഹം. ബൈബിൾ മനഃപാഠമായിരുന്ന കരിന്തോളിലച്ചൻ, ദൈവവചനത്തിൻ്റെ മനോഹാരിതയും ശക്തിയും ആളുകളിലേക്കെത്തിച്ച വചനത്തിന്റെ പുരോഹിതനായിരുന്നു. അലിവിന്റെയും കരുണയുടെയും
ആത്മീയതയുടെയും ആചാര്യനായിരുന്ന കരിന്തോളിലച്ചന്റെ മരണം കേരള കത്തോലിക്കാ സഭയ്ക്ക് വലിയ നഷ്ടമാണ്.

2012 മുതൽ ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹത്തിന്റെ, പരം പ്രസാദ് പ്രോവിൻസിന്റെ കാലടിയിലുള്ള ധ്യാനാശ്രമത്തിലായിരുന്ന അദ്ദേഹം. ദിവ്യകാരുണ്യ ധ്യാനങ്ങൾക്ക് നേതൃത്വം നൽകുകയും ആളുകൾക്ക് ആത്മീയ ഉപദേശങ്ങൾ നൽകുകയും ചെയ്തു പോന്നു. അനേകായിരം ആളുകളാണ് കരിന്തോളിലച്ചന്റെ സഹായത്താൽ ജീവിതത്തിൽ നന്മയുടെ പാതയിലേക്ക് തിരികെയെത്തിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group