കൊഴുക്കട്ട ശനി

മാർത്തോമാനസ്രാണികൾ വലിയനോമ്പിന്റെ നാല്പത്തൊന്നാം ദിവസം (ഓശാനയുടെ തലേദിവസം) ഉണ്ടാക്കുന്ന ഒരു പലഹാരം ആണ് കൊഴുക്കട്ട.

അമ്പതു നോമ്പിന്റെ ആദ്യ നാല്പതു ദിവസ്സം കര്‍ത്താവ്‌ നോമ്പ് നോറ്റതിനെയും, പിന്നീടുള്ള പത്തു ദിവസ്സം കര്‍ത്താവിന്റെ കഷ്ടാനുഭവത്തെയും ഓര്‍ത്ത്‌ മാർത്തോമാ നസ്രാണികൾ നോമ്പ് നോല്‍ക്കുന്നു. കര്‍ത്താവ്‌ നാല്പതു ദിവസ്സം നോമ്പ് നോറ്റു വീടിയത് പോലെ നസ്രാണികളും നാല്പതു ദിവസ്സത്തെ നോമ്പ് ലാസറിന്റെ ശനിയാഴ്ച മുറിയ്ക്കുന്നു. എന്നാല്‍ പിന്നീടുള്ള പത്തു ദിവസ്സം കര്‍ത്താവിന്റെ കഷ്ടാനുഭവത്തെ ഓര്‍ത്ത്‌ നോമ്പ് അനുഷ്ടിക്കുന്നത് കൊണ്ട്, മത്സ്യ മാംസാദികൾ ഉപയോഗിക്കാതെ, അത് വരെ അനുഷ്ടിച്ചു വന്ന നോമ്പിന്റെ തീഷ്ണത ഒട്ടും കുറയ്ക്കാതെ, നോമ്പ് വീട്ടുന്നതിനാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത്‌. കൊഴുക്കട്ടക്കുള്ളില്‍ തേങ്ങക്കൊപ്പം , തെങ്ങിന്‍ ശര്‍ക്കരയോ, പനം ശര്‍ക്കരയോ ചേര്‍ക്കുന്നു. സുഗന്ധ വ്യഞ്ജനങ്ങളും കൊഴുക്കട്ടയിൽ തേങ്ങയോടൊപ്പം നിറയ്ക്കുന്നു.

കൊഴുക്കട്ട തയാറാക്കുന്നതിന്റെ ചരിത്രത്തെക്കുറിച്ചു പലതും കാലങ്ങളായി പറഞ്ഞു പ്രചരിച്ച കഥകളാണ്. ബഥാനിയായില്‍നിന്നു ജറുസലേമിലേക്കുള്ള യാത്രയ്ക്കിടയില്‍ ഈശോ ലാസറിന്റെ ഭവനത്തിലെത്തിയപ്പോൾ ലാസറിന്റെ സഹോദരിമാര്‍ തിടുക്കത്തില്‍ മാവുകുഴച്ച് ഉണ്ടാക്കി ഈശോയ്ക്ക് നല്കിയ ഭക്ഷണമായിരുന്നു കൊഴുക്കട്ടയെന്നാണ് പാരമ്പര്യം. ലാസറിന്റെ സഹോദരിമാരായ മര്‍ത്തായും മറിയവുമാണു കൊഴുക്കട്ട ഉണ്ടാക്കി നല്കിയത്. ഉണ്ടാക്കുന്നയാളുടെ കൈവിരല്‍പ്പാടുകള്‍ കൊഴുക്കട്ടയില്‍ ഉണ്ടാവണമത്രെ

പീഡാനുഭവചരിത്രത്തില്‍ ക്രിസ്തുവിനെ കല്ലെറിയുന്ന സംഭവത്തെ അനുസ്മരിപ്പിക്കുന്നതാണു കൊഴുക്കട്ടയെന്ന മറ്റൊരു പാരമ്പര്യവും പ്രചാരത്തിലുണ്ട്.

ലാസറിന്റെ ഭവനത്തിൽ നടന്ന വിരുന്നിനിടെ ഈശോയെ തൈലാഭിഷേകം നടത്തിയ മറിയത്തിന്റെ കയ്യിലെ നാർദ്ദീൻ തൈലം നിറച്ച കുപ്പിയുടെ ഉരുണ്ട അടിഭാഗത്തെയാണ് സുഗന്ധദ്രവ്യങ്ങൾ നിറച്ച കൊഴുക്കട്ട പ്രതീകത്മകമായി സൂചിപ്പിക്കുന്നത് എന്നതാണ് അടുത്ത പാരമ്പര്യം. ഈശോയുടെ ശരീരം ലേപനം ചെയ്യാൻ ഭക്തസ്ത്രീകള്‍ കരുതിവച്ച സുഗന്ധദ്രവ്യങ്ങള്‍ അടക്കം ചെയ്ത പാത്രത്തെ സൂചിപ്പിക്കുന്നതാണു മധുരം അകത്തു ചേര്‍ത്ത കൊഴുക്കട്ടയെന്ന മറ്റൊരു അഭിപ്രായവും ക്രൈസ്തവര്‍ക്കിടയിലുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group