ഉക്രൈനിലും ഗാസയിലും ആക്രമണങ്ങൾ വർധിക്കുന്നതിൽ ആശങ്ക അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ

ഉക്രൈനിലെ ഏറ്റവും വലിയ ശിശുരോഗാശുപത്രി ഉൾപ്പടെയുള്ള ആരോഗ്യകേന്ദ്രങ്ങളിലും ഗാസയിലെ ഒരുവിദ്യലയത്തിലും നടന്ന മിസൈൽ ആക്രമണങ്ങളിൽ ആശങ്ക അറിയിച്ച് ഫ്രാൻസിസ് പാപ്പ.

പരിശുദ്ധ സിംഹാസനത്തിൻ്റെ വാർത്താവിതരണ കാര്യാലയം ഒരു പത്രക്കുറിപ്പിലൂടെയാണ് ഫ്രാൻസിസ് പാപ്പയുടെ വേദനയും ആശങ്കയും അറിയിച്ചത്.

ആക്രമണങ്ങൾ വർധമാനമായിക്കൊണ്ടിരിക്കുന്നതിൽ പാപ്പ അത്യധികം അസ്വസ്ഥനാണെന്നും ആക്രമണത്തിന് ഇരകളായവരോടും മുറിവേറ്റവരോടുമുള്ള തന്റെ സാമീപ്യം പാപ്പ വെളിപ്പെടുത്തുകയും നിലവിലുള്ള സംഘർഷങ്ങൾക്ക് വിരാമമിടുന്നതിനുള്ള മാർഗങ്ങൾ എത്രയും വേഗം കണ്ടെത്താൻ കഴിയുന്നതിനായി പ്രാർഥിക്കുകയും ചെയ്യുന്നുവെന്നും പത്രക്കുറിപ്പിൽ പറയുന്നു.

ഉക്രൈനിൽ അഞ്ചു നഗരങ്ങളിലേക്കായി റഷ്യൻസേന നാല്പതിലേറെ മിസൈലുകളാണ് തൊടുത്തത്. ആക്രമണങ്ങളിൽ 30-ലേറെപ്പേർ മരണമടഞ്ഞു. കീവിൽ കുട്ടികളുടെ ആശുപത്രിക്കുനേരെ നടന്ന ആക്രമണത്തിൽ ഏഴുപേർക്ക് ജീവൻ നഷ്ടപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m