ലെബനൻ റിപ്പബ്ലിക് പ്രസിഡന്റ് മിച്ചേൽ ഔണുമായി മാർപാപ്പാ കൂടികാഴ്ച നടത്തി

ലെബനൻ റിപ്പബ്ലിക് പ്രസിഡന്റ് മിച്ചേൽ ഔണുമായി മാർപാപ്പാ കൂടികാഴ്ച നടത്തി.

ലെബനന്റെ ഗുരുതരമായ സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ചും രാഷ്ട്രീയ പരിഷ്‌കാരങ്ങളെക്കുറിച്ചും പാപ്പയും പ്രസിഡന്റ് മിച്ചേലും സംസാരിച്ചു.

75-ആം വാർഷികം ആഘോഷിക്കുന്ന പരിശുദ്ധ സിംഹാസനത്തിന്റെയും ലെബനനും തമ്മിലുള്ള നല്ല നയതന്ത്രബന്ധം എടുത്തുകാണിക്കുന്നതായിരുന്നു ഏകദേശം 30 മിനിറ്റ് നീണ്ടു നിന്ന കൂടിക്കാഴ്ച.

ചർച്ചകൾ സൗഹാർദ്ദപരമായിരുന്നുവെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താ കാര്യാലയത്തിൽ നിന്നുള്ള പ്രസ്താവനയിൽ അറിയിച്ചു .ഇരു നേതാക്കളും പൊതുവായ പരിഗണന നൽകേണ്ട വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.”രാജ്യം അനുഭവിക്കുന്ന ഗുരുതരമായ സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങളിലേക്കും, അഭയാർത്ഥികളുടെ അവസ്ഥയെക്കുറിച്ചും അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായ പ്രതീക്ഷയെക്കുറിച്ചും, വരാനിരിക്കുന്ന നിയമനിർമ്മാണ തെരഞ്ഞെടുപ്പുകളും ദേവദാരുക്കളുടെ നാട്ടിൽ വസിക്കുന്ന വിവിധ മതവിശ്വാസികൾ തമ്മിലുള്ള സമാധാനപരമായ സഹവർത്തിത്വം ശക്തിപ്പെടുത്തുന്നതിന് സഹായിക്കാൻ ആവശ്യമായ പരിഷ്കാരങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.”

2020 ഓഗസ്റ്റ് 4-ന് ബെയ്‌റൂട്ട് തുറമുഖ സ്ഫോടനത്തിന്റെ “വിനാശകരമായ അനന്തരഫലങ്ങൾ” പാപ്പയും ലെബനീസ് പ്രസിഡന്റും പങ്കുവെച്ചു. പാപ്പയുമായുള്ള കൂടികാഴ്ചയെ തുടർന്ന് ലെബനൻ റിപ്പബ്ലിക് പ്രസിഡന്റ് മിച്ചേൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിനുമായും, വത്തിക്കാന്റെ വിദേശകാര്യാലയത്തിന്റെ കാര്യദർശി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെരുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group