കോവിഡ് മരണം ഇപ്പോഴും; ആഴ്ചയില്‍ 1,700 പേരെ വീതം കൊല്ലുന്നു: വാക്സിൻ കവറേജ് കുറയുന്നതിനെക്കുറിച്ചും മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

ജനീവ: ആഗോളതലത്തില്‍ COVID-19 ഇപ്പോഴും ആഴ്ചയില്‍ 1,700 പേരെ വീതം കൊല്ലുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

അപകടസാധ്യതയുള്ള മേഖലകളിലെ ജനങ്ങള്‍ രോഗത്തിനെതിരായ പ്രതിരോധ കുത്തിവയ്പ്പുകള്‍ തുടരണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

യുഎൻ ആരോഗ്യ ഏജൻസിയായ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞതാണിത്. വാക്സിൻ കവറേജ് കുറയുന്നതിനെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഏറ്റവും അപകടസാധ്യതയുള്ള രണ്ട് ഗ്രൂപ്പുകളായ ആരോഗ്യ പ്രവർത്തകർക്കും 60 വയസ്സിനു മുകളിലുള്ളവർക്കും ഇടയില്‍ വാക്സിൻ കവറേജ് കുറഞ്ഞുവെന്ന് ഡാറ്റകള്‍ കാണിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഏറ്റവും ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകളിലെ ആളുകള്‍ അവരുടെ അവസാന ഡോസ് കഴിഞ്ഞ് 12 മാസത്തിനുള്ളില്‍ കോവിഡ്-19 വാക്സിൻ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു. ഏഴ് ദശലക്ഷത്തിലധികം കോവിഡ് മരണങ്ങള്‍ ലോകാരോഗ്യ സംഘടനയ്‌ക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

വൈറസ് നിരീക്ഷണം നിലനിർത്താനും പരിശോധനകള്‍, ജനങ്ങള്‍ക്ക് ചികിത്സകള്‍, വാക്സിനുകള്‍ എന്നിവ ഉറപ്പാക്കാനും ലോകാരോഗ്യ സംഘടന സർക്കാരുകളോട് അഭ്യർത്ഥിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group