ഫ്രാന്‍സിസ് മാർപാപ്പയെ സന്ദര്‍ശിച്ച് കര്‍ദിനാള്‍ പിസബെല്ല

ഗാസയിലെയും വിശുദ്ധ ഭൂമിയിലെയും ക്രിസ്ത്യാനികളുടെ അവസ്ഥ വിവരിക്കാന്‍, ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി ജെറുസലെമിലെ ലത്തീന്‍ പാത്രിയര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ ബാറ്റിസ്റ്റ പിസബെല്ല. മിഡില്‍ ഈസ്റ്റിലെ സ്ഥിതിഗതികള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമായി.

“അവര്‍ വേറിട്ട് നില്‍ക്കുന്ന ഒരു ജനതയല്ല ചെറിയ ന്യൂനപക്ഷം, വളരെ ചെറിയ സംഖ്യ എന്ന വസ്തുത അവരെ ഭാരപ്പെടുത്തുന്നുണ്ടെങ്കിലും അവരുടെ സാഹചര്യം മുഴുവന്‍ ജനങ്ങളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെ ഒരു സൂക്ഷ്‌മരൂപമാണ് ”
കര്‍ദിനാള്‍ വ്യക്തമാക്കി.

സൈനിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ തെക്കോട്ട് നീങ്ങി.എന്നാല്‍ യുദ്ധം രൂക്ഷമായിരുന്ന ഇടങ്ങള്‍ ഇപ്പോള്‍ ഒന്നുമില്ലാത്ത ഇടങ്ങളായി മാറി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വൈദ്യുതിയോ വെള്ളമോ വീടുകളോ പോലുമില്ലാതെ കടുത്ത ദാരിദ്ര്യത്തിന്‍റെ അവസ്ഥയിലൂടെയാണ് ജനങ്ങള്‍ കടന്നു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാപനങ്ങള്‍ പോലുമില്ലാത്ത അവസ്ഥയാണ് അവിടെ ഉള്ളത്.ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള അന്വേഷണം എളുപ്പമല്ലെന്ന് കര്‍ദിനാള്‍ പിസബെല്ല കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group