ചന്ദ്രയാന്‍-3: സോഫ്റ്റ് ലാന്‍ഡിംഗ് അത്ര സോഫ്റ്റല്ല; മനുഷ്യനാണെങ്കില്‍ ചതഞ്ഞരഞ്ഞ് പോകും..!!

ചന്ദ്രയാന്‍-3 ന്റെ സോഫ്റ്റ് ലാന്‍ഡിംഗിനായുള്ള കാത്തിരിപ്പിലാണ് ലോകം. ഇന്ന് വൈകീട്ട് 6.04 ഓടെ ചന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുമെന്നാണ് ഐഎസ്‌ആര്‍ഒ അറിയിച്ചിട്ടുള്ളത്.

ഇത് വിജയകരമായാല്‍ യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ചന്ദ്രേപരിതലത്തില്‍ വിജയകരമായ സോഫ്റ്റ് ലാന്‍ഡ് ചെയ്ത നാലാമത്തെ രാജ്യം എന്ന നേട്ടം ഇന്ത്യയ്ക്ക് സ്വന്തമാകും.

കൂടാതെ ചന്ദ്രയാന്‍-3 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ഇറങ്ങാന്‍ പദ്ധതിയിടുന്നത്. ഇത് സംഭവിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കും. ഇങ്ങനെയൊക്കയാണെങ്കിലും അതീവ സങ്കീര്‍ണമായ പ്രക്രിയയാണ് സോഫ്റ്റ് ലാന്‍ഡിംഗ്. പേരിലുള്ളത് പോലെ അത്ര സോഫ്റ്റായ ലാന്‍ഡിംഗല്ല ചന്ദ്രയാനെ കാത്തിരിക്കുന്നത് എന്ന് സാരം. ഒരു മനുഷ്യനെ ഒറ്റയടിക്ക് ചതച്ചരച്ച്‌ കളയുന്ന തരത്തിലുള്ള ആഘാതമാണ് സോഫ്റ്റ് ലാന്‍ഡിംഗില്‍ ഉണ്ടാകുക.

എങ്കിലും ലാന്‍ഡറിലെ എല്ലാ ഉപകരണങ്ങളും സുരക്ഷിതമായിരിക്കും. ഉയര്‍ന്ന വേഗതയില്‍ തിരശ്ചീനമായി പറക്കുന്ന പേടകം സോഫ്റ്റ് ലാന്‍ഡിംഗിന്റെ അവസാന 15 മിനിറ്റില്‍ ലംബമായി നീങ്ങാന്‍ തുടങ്ങും. ഈ 15 മിനിറ്റിനുള്ളിലെ എല്ലാ നീക്കങ്ങളും സങ്കീര്‍ണവും നിര്‍ണായകവുമായിരിക്കും. നിലവില്‍ ചന്ദ്രയാന്‍-3 ഏകദേശം 90 ഡിഗ്രി ചെരിഞ്ഞിരിക്കുന്നു. എന്നാല്‍ നാളെ ലാന്‍ഡിംഗ് പ്രക്രിയ ആരംഭിക്കുമ്ബോള്‍ അത് ലംബമായിരിക്കണം.

തിരശ്ചീന സ്ഥാനത്ത് നിന്ന് ലംബ സ്ഥാനത്തേക്കുള്ള കൈമാറ്റം അതീവ നിര്‍ണായകമാണെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് സാക്ഷ്യപ്പെടുത്തുന്നു. ഇന്ധനം ഉപയോഗം കുറവാണെന്നും ദൂരം സംബന്ധിച്ച ധാരണ ശരിയാണെന്നും മറ്റെല്ലാ അല്‍ഗോരിതങ്ങളും ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണിക്കൂറില്‍ 6048 കിലോമീറ്റര്‍ വേഗതയില്‍ തിരശ്ചീനമായാണ് ലാന്‍ഡര്‍ നീങ്ങുന്നത്.

ലാന്‍ഡര്‍ 7.42 കിലോമീറ്റര്‍ ഉയരത്തില്‍ എത്തുമ്ബോള്‍ ആറ്റിറ്റിയൂഡ് ഹോള്‍ഡ് ഫേസ് എന്ന് വിളിക്കപ്പെടുന്നതിലേക്ക് പ്രവേശിക്കും. ഈ ഘട്ടം ഏകദേശം 10 സെക്കന്‍ഡ് നീണ്ടുനില്‍ക്കും. ഈ സമയത്ത്, ലാന്‍ഡര്‍ അതിന്റെ സഞ്ചാരം തിരശ്ചീനത്തില്‍ നിന്ന് ലംബമായി മാറ്റേണ്ടതുണ്ട്. അങ്ങനെ വരുമ്ബോള്‍ ഇത് ചന്ദ്രന്റെ ഉപരിതലത്തില്‍ 3.48 കിലോമീറ്റര്‍ സഞ്ചരിക്കും.

ഈ സമയത്ത് ഉയരം ഏകദേശം 800-1000 മീറ്ററായി കുറയുന്നു, വേഗത സെക്കന്റില്‍ പൂജ്യം മീറ്ററായി കുറയുന്നു. ചന്ദ്രയാന്‍ -2 ലാന്‍ഡറിന്റെ പരാജയം സംഭവിച്ചത് ആറ്റിറ്റിയൂഡ് ഹോള്‍ഡ് ഫേസിന് ശേഷവും ഫൈന്‍ ബ്രേക്കിംഗ് ഘട്ടത്തിന് തൊട്ടുമുമ്ബും ആയിരുന്നു. ഇവിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടമുണ്ടായത്. ഐഎസ്‌ആര്‍ഒ ആ പരാജയത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ചന്ദ്രയാന്‍-3 ന്റെ ലാന്‍ഡിംഗ് സാധ്യതകള്‍ കൂടുതല്‍ മികച്ചതാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

എല്ലാ സെന്‍സറുകളും സിസ്റ്റങ്ങളും പരാജയപ്പെടുന്നതായി തോന്നുന്ന ഏറ്റവും മോശം സാഹചര്യങ്ങളില്‍ പോലും പ്രൊപ്പല്‍ഷന്‍ സിസ്റ്റം ശരിയായി പ്രവര്‍ത്തിക്കുന്നിടത്തോളം ലാന്‍ഡര്‍ ലാന്‍ഡിംഗിനുള്ള ശ്രമം നടത്തും. അത്രത്തോളം ദൃഢമായാണ് അത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എങ്കിലും വിക്രം ലാന്‍ഡര്‍ ഒരു മനുഷ്യനായിരുന്നെങ്കില്‍ ലാന്‍ഡിംഗ് സമയത്ത് അതിന്റെ എല്ലാ അസ്ഥികളും തകര്‍ന്ന് പോകുന്ന തരത്തിലുള്ള ബലമാണ് ലാന്‍ഡിംഗ് സമയത്ത് സംഭവിക്കാന്‍ പോകുന്നത്.

ലാന്‍ഡര്‍ ചന്ദ്രോപരിതലവുമായി സമ്ബര്‍ക്കം പുലര്‍ത്തുമ്ബോള്‍ സെക്കന്‍ഡില്‍ പരമാവധി 3 മീറ്റര്‍ വേഗതയിലായിരിക്കും. ഇത് മണിക്കൂറില്‍ 10.8 കിലോമീറ്റര്‍ വേഗത എന്നതിനോട് തുല്യമാണ്. വിക്രം ലാന്‍ഡര്‍ മൊഡ്യൂളിനും പ്രഗ്യാന്‍ റോവറിനും 1750 കിലോഗ്രാം ഭാരമുണ്ട്. അത് ചന്ദ്രനിലായിരിക്കുമ്ബോള്‍ 2000 കിലോയില്‍ കൂടുതലാണ്. 3 മീ/സെക്കന്‍ഡ് വേഗത കുറവാണെന്ന് തോന്നുമെങ്കിലും ആ വേഗതയില്‍ ഒരു മനുഷ്യന്‍ വീണാല്‍ നമ്മുടെ എല്ലാ എല്ലുകളും തകര്‍ന്നു പോകും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group