കൊച്ചിയിൽ സെക്സ് ട്രേഡിന് കോളജ് വിദ്യാർത്ഥിനികൾ

കൊച്ചി: ആഡംബര ജീവിതം നയിക്കാനായി കൊച്ചിയില്‍ ശരീരം വില്‍ക്കുന്ന കോളജ് വിദ്യാര്‍ഥിനികളുടെ എണ്ണം വര്‍ധിക്കുന്നതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

ഇതരജില്ലകളില്‍നിന്ന് കൊച്ചിയില്‍ പഠനത്തിനായി എത്തുന്ന ചില വിദ്യാര്‍ഥിനികളാണ് സ്വന്തം ശരീരം വില്‍ക്കാൻ തയാറാകുന്നത്. ഹോസ്റ്റലുകളിലും മറ്റും താമസിക്കുന്ന പെണ്‍കുട്ടികളാണ് ഇവരില്‍ ഏറെയും. അബദ്ധത്തില്‍ ഇതില്‍ അകപ്പെട്ടുപോയ ചില വിദ്യാര്‍ഥിനികളാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ചില സ്പാകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം സെക്‌സ് ട്രേഡ് നടക്കുന്നത്. മണിക്കൂറിന് 12,000 രൂപയ്ക്ക് മുകളില്‍ പണം മുടക്കി കോളജ് വിദ്യാര്‍ഥിനികള്‍ക്കൊപ്പം ലൈംഗിക സുഖം തേടിയെത്തുന്നവര്‍ നിരവധിയാണെന്നും പറയുന്നു.

പെണ്‍കുട്ടികളുടെ വില്പനയ്ക്കായി പ്രത്യേക ഡേറ്റിംഗ് ആപ്പുകളുണ്ട്. സ്പാകളിലെ ഏജന്‍റുമാരെ ഡേറ്റിംഗ് ആപ്പിലൂടെയാണ് കസ്റ്റമേഴ്‌സ് ബന്ധപ്പെടുന്നത്. തുടര്‍ന്ന് കോളജ് വിദ്യാര്‍ഥിനികളുടെ ഫോട്ടോ കാണിക്കും. ചിലയിടങ്ങളില്‍ പെണ്‍കുട്ടികളെ വാട്‌സാപ്പ് കോളിലൂടെ കസ്റ്റമറിന് കാണിക്കുന്ന ഏര്‍പ്പാടുമുണ്ട്.

കുട്ടിയെ ഇഷ്ടമായാല്‍ മണിക്കൂറിന് 12,000 രൂപയ്ക്ക് മുകളിലായി ഡീല്‍ ഉറപ്പിക്കും. ഇതില്‍ പകുതി തുക ഏജന്‍റിനുളള കമ്മീഷനാണ്. തുടര്‍ന്ന് കസ്റ്റമര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് പെണ്‍കുട്ടിയെ ഏജന്‍റ് എത്തിച്ചു നല്‍കും. ഒരു മണിക്കൂറിനുശേഷം ഏജന്‍റിന്‍റെ ആളുകള്‍ തിരികെ എത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുവന്ന് അവര്‍ പറയുന്ന ഇടങ്ങളില്‍ എത്തിക്കും.

ഒരു രാത്രി മുഴുവനാണെങ്കില്‍ 25,000 രൂപ വരെയാണ് ഈടാക്കുന്നത്. പറയുന്ന തുക ഗൂഗിള്‍ പേ ചെയ്ത് കൊടുത്താല്‍ മാത്രമേ ഡീല്‍ നടക്കൂ. ഇടപാടുകള്‍ കഴിഞ്ഞ് പണം നല്‍കാതെ മുങ്ങുന്നവരുള്ളതിനാലാണത്രെ മുൻ കൂർ പണം ഈടാക്കുന്നത്. പതിനായിരം രൂപയ്ക്ക് താഴെയുള്ള ഇടപാടുകള്‍ പല ഏജന്‍റുമാരും ഏറ്റെടുക്കാറില്ലെന്നും പറയുന്നു. സ്പാ നടത്തിപ്പുകാരികളായ യുവ ഏജന്‍റുമാരും കൊച്ചി നഗരത്തിലുണ്ട്.

19-23 പ്രായപരിധിയിലുള്ള കോളജ് വിദ്യാര്‍ഥിനികളാണ് സെക്‌സ് വര്‍ക്കര്‍മാരായി പ്രവര്‍ത്തിക്കുന്നത്. എന്‍ജോയ്‌മെന്‍റിനൊപ്പം കൈ നിറയെ പണം എന്നതാണ് ഇക്കൂട്ടരുടെ ലക്ഷ്യം. മറ്റ് ജില്ലകളില്‍നിന്നുള്ളവരായതില്‍ പെട്ടെന്ന് പിടിക്കപ്പെടുകയുമില്ല. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഏജന്‍റുമാര്‍ നല്‍കും. അബദ്ധ വശാല്‍ ഗര്‍ഭിണിയായാല്‍ അത് ഒഴിവാക്കാനുള്ള സൗകര്യങ്ങളും ഒരുക്കിക്കൊടുക്കും.

വിലകൂടിയ വസ്ത്രങ്ങളും മൊബൈല്‍ ഫോണുകളും സ്വന്തമാക്കുക എന്ന ലക്ഷ്യമാണ് കോളജ്കുമാരിമാരുടെ ശരീര വില്പനയ്ക്ക് പിന്നിലുള്ളത്. ഒരാള്‍ ഇതിലേക്ക് വന്നാല്‍ അവരുടെ സഹപാഠികളെയും കൂടെ താമസിക്കുന്നവരെയുമൊക്കെ സംഘത്തിലേക്ക് പിന്നീട് എത്തിക്കും.

നഗരത്തില്‍ എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ പരിസരങ്ങള്‍, എസ്‌ആര്‍എം റോഡ്, കലൂര്‍, പൊറ്റക്കുഴി, പാലാരിവട്ടം, ഇടപ്പള്ളി എന്നിവിടങ്ങളിലാണ് ഇത്തരക്കാരെ ഏര്‍പ്പാടാക്കിക്കൊടുക്കുന്ന സ്പാകള്‍ പ്രവര്‍ത്തിക്കുന്നത്. കോളജ് വിദ്യാര്‍ഥിനികളെ തേടിയെത്തുന്നവരില്‍ ഏറെയും 40 വയസിന് മുകളിലുള്ളവരാണ്.

ഈ പെണ്‍കുട്ടികളില്‍ ചെറിയ തോതില്‍ ലഹരി ഉപയോഗിക്കുന്നവരുമുണ്ട്. അടുത്തിടെ ലഹരി കൈവശം വച്ചതിന് പിടിയിലായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. രാത്രികാലങ്ങളില്‍ വന്‍കിട ഹോട്ടലുകളില്‍ ആവശ്യക്കാര്‍ക്കൊപ്പം കിടക്ക പങ്കിടാറുള്ള ഈ പെണ്‍കുട്ടി ഉറങ്ങാതിരിക്കാനായി ഏജന്‍റ് രാസലഹരിയാണ് നല്‍കിയിരുന്നത്. എയര്‍ ഹോസ്റ്റസ് പഠനത്തിനായി കൊച്ചിയിലെത്തിയ ഈ പെണ്‍കുട്ടി ഇന്ന് മനോനില തെറ്റിയ അവസ്ഥയില്‍ ചികിത്സയിലാണ്.

ചില വിദ്യാര്‍ഥിനികളുടെ ഇത്തരത്തിലുളള പ്രവൃത്തികള്‍ മറ്റു വിദ്യാർഥിനികള്‍ക്കും നാണക്കേടാവുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group