കൊച്ചി : പൊലീസിൽ ആവശ്യത്തിന് നിയമനങ്ങൾ നടക്കുന്നില്ലെന്ന് പരാതി. വിശ്രമമില്ലാത്ത ജോലിഭാരം മൂലം സേനയിൽ ആത്മഹത്യ പ്രവണത വർദ്ധിക്കുമ്പോഴാണ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചവർക്ക് പോലും പൊലീസിൽ ഇടമില്ലാത്തത്. ആവശ്യത്തിന് അംഗബലമില്ലാഞ്ഞിട്ടും നിയമനം നടത്താത്തത് എന്താണെന്നാണ് റാങ്ക് പട്ടികയിൽ ഇടംപിടിച്ച 14,000ത്തിലധികം ഉദ്യോഗാർത്ഥികളുടെ ചോദ്യം.
ക്രമസമാധാന പാലനം, ഹൈവേ പെട്രോളിംഗ് കേസന്വേഷണം, വി.ഐ.പി ഡ്യൂട്ടി കൂടാതെ ജനമൈത്രി പൊലീസും കുട്ടി പോലീസും തുടങ്ങിയ പദ്ധതികളും ഉണ്ടായിട്ടും പൊലീസ് സേനയിൽ അതിനൊത്ത അംഗബലമില്ലെന്നതാണ് വസ്തുത. നിലവിൽ 12 മുതൽ 18 മണിക്കൂർ വരെ തുടർച്ചയായി ജോലി ചെയ്യുകയും വേണം. സേനയ്ക്കുള്ളിലെ പരാതികൾ പലതും പരിഹരിക്കാൻ മുന്നിലുള്ള ഏക പരിഹാരമാർഗം അംഗബലം വർധിപ്പിക്കുക എന്നത് മാത്രമാണ്. എന്നാൽ നിയമനങ്ങൾ നടക്കുന്നില്ലെന്നാണ് ഉദ്യോഗാർഥികളുടെ പരാതി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group