സംസ്ഥാനത്ത് പനി കേസുകള്‍ പതിമൂവായിരം കടന്നു

കേരളത്തിൽ പനി ബാധിതരുടെ എണ്ണവും പനി മരണങ്ങളും വര്‍ധിക്കുന്നു. തിങ്കളാഴ്ച നാല് പേരാണ് പനി ബാധിച്ച്‌ മരിച്ചത്.

എലിപ്പനി ബാധിച്ച്‌ ഒരാളും ഡെങ്കിപ്പനി ബാധിച്ച്‌ ഒരാളും മരിച്ചു. രണ്ട് പേരുടെ മരണം ഏത് തരത്തിലുള്ള പനി ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, സംസ്ഥാനത്ത് പനി കേസുകള്‍ വര്‍ധിക്കുകയാണ്. നിലവില്‍ പനി കേസുകള്‍ പതിമൂവായിരം കടന്നു. 13,248 പേരാണ് തിങ്കളാഴ്ച മാത്രം പനിക്ക് ചികിത്സ തേടി വിവിധ ആശുപത്രികളില്‍ എത്തിയത്. ഇതില്‍ 10 പേര്‍ക്ക് എച്ച്‌1എന്‍1 സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്ക് മലേറിയ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് മഴക്കാല രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിനിടയാക്കും. അതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. വീടും സ്ഥാപനങ്ങളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. തുടര്‍ച്ചയായി പെയ്തിരുന്ന മഴ ഇടവിട്ടുള്ള മഴയായി മാറുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group